റാഞ്ചി: കാലിത്തീറ്റ കുംഭകോണക്കേസിൽ ബിഹാർ മുൻമുഖ്യമന്ത്രി ലാലുപ്രസാദ് യാദവിന്റെ ശിക്ഷ വർധിപ്പിക്കുന്നതിനായി സിബിഐ ജാർഖണ്ഡ് ഹൈക്കോടതിയെ സമീപിച്ചു. കാലിത്തീറ്റ കുംഭകോണത്തിലെ ദേവ്ഗഡ് ട്രഷറി കേസിൽ ലാലുവിന് മൂന്നര വർഷം തടവാണ് പ്രത്യേക സിബിഐ കോടതി വിധിച്ചത്.
വ്യാജരേഖകൾ ചമച്ച് 89.27 ലക്ഷം രൂപ തട്ടിയെടുത്ത ദിയോഗർ കേസിലെ മറ്റു പ്രതികൾക്ക് ഏഴുവർഷം തടവാണ് നൽകിയത്. ലാലുവിനുള്ള ശിക്ഷ കുറഞ്ഞുപോയതിനെതിരേയാണ് സിബിഐ ഹൈക്കോടതിയെ സമീപിച്ചത്.
ലാലുവിന്റെ ശിക്ഷ വർധിപ്പിക്കാൻ സിബിഐ ഹൈക്കോടതിയിൽ
01:17 AM Oct 06, 2018 | Deepika.com