ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കടുത്ത വിമർശകനും മുൻ ഐപിഎസ് ഓഫീസറുമായ സഞ്ജീവ് ഭട്ടിന്റെ അറസ്റ്റിനെതിരേ ഭാര്യ നൽകിയ ഹർജി സുപ്രീം കോടതി തള്ളി. കേസിൽ ഇപ്പോൾ ഇടപെടേണ്ട കാര്യമില്ലെന്നു വ്യക്തമാക്കിയ ചീഫ് ജസ്റ്റീസ് രഞ്ജൻ ഗൊഗോയി അധ്യക്ഷനായ ബെഞ്ച്, പരാതിക്കാരിക്ക് ആവശ്യമെങ്കിൽ ഹൈക്കോടതിയെ സമീപിക്കാമെന്നും അറിയിച്ചു.
ചോദ്യം ചെയ്യാനായി വിളിപ്പിച്ച സഞ്ജീവ് ഭട്ടിനെ അറസ്റ്റ് ചെയ്തതിനു ശേഷം 15 ദിവസത്തിനു ശേഷമാണ് വിവരങ്ങൾ പുറംലോകമറിഞ്ഞതെന്നു ചൂണ്ടിക്കാട്ടി ഭാര്യ ശ്വേത സുപ്രീം കോടതിയെ സമീപിക്കുകയായിരുന്നു.
സഞ്ജീവ് ഭട്ടിന്റെ അറസ്റ്റിനെതിരേ ഭാര്യ നൽകിയ ഹർജി തള്ളി
12:05 AM Oct 05, 2018 | Deepika.com