വീണ്ടും മിന്നലാക്രമണം എന്ന സൂചന നൽകി രാജ്നാഥ് സിംഗ്

12:53 AM Sep 30, 2018 | Deepika.com
ന്യൂഡൽഹി: പാക്കിസ്ഥാൻ മേഖലയിൽ ഇന്ത്യ വീണ്ടും മിന്നലാക്രമണം നടത്തിയെന്ന സൂചനകൾ നൽകി കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിംഗ്. ജമ്മു അതിർത്തിയിൽ ബിഎസ്എഫ് ജവാന്‍റെ തലയറത്ത സംഭവത്തിൽ തിരിച്ചടി നൽകി എന്ന സൂചനകൾ നൽകി അതിർത്തി രക്ഷാ സേന മേധാവി കെ.കെ. ശർമയും രംഗത്തെത്തി. അതിർത്തിയിൽ ക്രൂരമായി കൊല്ലപ്പെട്ട ബിഎസ്എഫ് ജവാന്‍റെ മരണത്തിന് പകരം ചോദിച്ചിട്ടുണ്ട് എന്ന നിലയിലാണ് രാജ്നാഥ് സിഗും പറഞ്ഞത്.

""ചിലതു നടന്നിട്ടുണ്ട്. അതിപ്പോൾ വെളിപ്പെടുത്താനാകില്ല. ചില വലിയ കാര്യങ്ങളാണു നടന്നെന്നു മാത്രം പറയുന്നു. എന്നെ വിശ്വസിക്കാം. രണ്ടു മൂന്നു ദിവസങ്ങൾക്കു മുന്പു വളരെ വലിയ ഒരു കാര്യം നടന്നിട്ടുണ്ട്. അതെന്താണെന്നു നിങ്ങൾ ഉടനറിയും'' എന്നാണ് യുപിയിലെ മുസാഫർപുരിൽ രാജ്നാഥ് സിംഗ് പറഞ്ഞത്. നിയന്ത്രണരേഖയ്ക്കടുത്ത് ഇന്ത്യൻ സേന നടത്തിയ തിരിച്ചടിയിൽ പാക്കിസ്ഥാന് കനത്ത നഷ്ടമുണ്ടായിട്ടുണ്ടെന്നാണ് റിപ്പോർട്ട്. പാക്കിസ്ഥാൻ വെടിവയ്പു നടത്തുന്പോൾ വെടിയുണ്ടകളുടെ എണ്ണമെടുക്കാതെ ശക്തമായി തിരിച്ചടിക്കാനാണു സൈനികർക്കു നിർദേശം നൽകാറുള്ളതെന്നും ആഭ്യന്തരമന്ത്രി പറഞ്ഞു.

കഴിഞ്ഞ 18നാണ് അതിർത്തിക്കു സമീപം ബിഎസ്എഫിനു നേർക്ക് ആക്രമണമുണ്ടായത്. ആക്രമണത്തിൽ കൊല്ലപ്പെട്ട നരേന്ദ്ര സിംഗിന്‍റെ മൃതദേഹം പാക്കിസ്ഥാനിലേക്ക് കടത്തിക്കൊണ്ടു പോയിരുന്നു. നെഞ്ചിൽ മൂന്നു വെടിയുണ്ടകളുമായി കഴുത്തറത്ത നിലയിലാണു പിന്നീട് മൃതദേഹം കണ്ടെത്തിയത്. ഇതിനു പിന്നാലെ ആവശ്യമെങ്കിൽ ഇന്ത്യ വീണ്ടും മിന്നലാക്രമണം നടത്തുമെന്ന് കരസേനാ മേധാവി ബിപിൻ റാവത്തും പറഞ്ഞിരുന്നു.

അതിർത്തി കടന്ന് ഇന്ത്യൻ സേന നടത്തിയ മിന്നലാക്രമണത്തിന്‍റെ രണ്ടാം വാർഷികത്തിലാണ് വീണ്ടും മിന്നലാക്രമണം നടന്നു എന്ന സൂചനകൾ അന്താരാഷ്‌ട്ര അതിർത്തിയിൽ ആദ്യമായാണ് ഇതുപോലൊരു സംഭവം നടക്കുന്നതെന്നാണ് ബിഎസ്എഫ് മേധാവി നരേന്ദ്ര സിംഗിന്‍റെ കൊലപാതകത്തോടു പ്രതികരിച്ചത്. ഇത് ചെയ്തത് പാക്കിസ്ഥാന്‍റെ ബോർഡർ ആക്‌ഷൻ ടീമാണെന്നും അദ്ദേഹം പറഞ്ഞു.