ബഹറിച്: ഉത്തർപ്രദേശിലെ ബഹ്റായിച്ച് ജില്ലാ ആശുപത്രിയിൽ രോഗികൾക്കു ബുദ്ധിമുട്ടുണ്ടാക്കുന്ന രീതിയിൽ ഡോക്ടർമാരോടു സംസാരിച്ചുവെന്ന കുറ്റം ചുമത്തി ശനിയാഴ്ച അറസ്റ്റ് ചെയ്ത ഡോ. കഫീൽ ഖാനെ മജിസ്ട്രേറ്റ് കോടതി ഇന്നലെ വിട്ടയച്ചു. ഗോരഖ്പുരിൽ ഓക്സിജൻ ലഭിക്കാതെ കുട്ടികൾ മരിച്ച കേസിൽ ഒൻപതു പ്രതികളിലൊരാളാണു ഡോ. കഫീൽ ഖാൻ.
ജാമ്യത്തിലിറങ്ങിയ അദ്ദേഹം, മസ്തിഷ്ക ജ്വരം മൂലമാണ് കുട്ടികൾ മരിച്ചതെന്നു മാധ്യമങ്ങളോടു വിശദീകരിക്കാനിരിക്കെയാണ് അറസ്റ്റിലായതെന്ന് കഫീൽഖാന്റെ സഹോദരൻ അദീൽ ഖാൻ പറഞ്ഞു. 2017 ഓഗസ്റ്റിലാണ് ബാബാരാഘവദാസ് മെഡിക്കൽ കോളജിൽ കുട്ടികൾ ഓക്സിജൻ ലഭിക്കാതെ മരിച്ചത്. സെപ്റ്റംബറിൽ ഡോ. കഫീൽ ഖാൻ അറസ്റ്റിലായി. അലഹാബാദ് ഹൈക്കോടതി ഏപ്രിലിൽ ഖാന് ജാമ്യം അനുവദിച്ചു.
ആശുപത്രിയിൽ സംഘർഷം: അറസ്റ്റിലായ ഡോ. കഫീൽഖാനെ വിട്ടയച്ചു
12:12 AM Sep 24, 2018 | Deepika.com