കരൂർ( തമിഴ്നാട്): തമിഴ്നാട്ടിൽ പതിനഞ്ചുകാരനെ ജനക്കൂട്ടം തല്ലിക്കൊന്നു. കരൂർ അലൈക്കൊണ്ടനഗറിനു സമീപമാണു സംഭവം. പ്രദേശത്തെ ഒരാളുടെ കൈവശമുണ്ടായിരുന്ന മൊബൈൽഫോണും 3000 രൂപയും മോഷണം പോയി. നേരത്തെ ചെറിയ മോഷണക്കുറ്റങ്ങൾക്കു പിടിക്കപ്പെട്ടിട്ടുള്ള പതിനഞ്ചുകാരനാണു മോഷ്ടാവെന്ന് ജനക്കൂട്ടം വിധിയെഴുതുകയായിരുന്നു.
ഇതേത്തുടർന്ന് കുട്ടിയുടെ വീട് ആക്രമിച്ചാണ് ജനക്കൂട്ടം നിയമം കൈയിലെടുത്തത്. ആളുകൾ കൂട്ടത്തോടെ വീട്ടിലേക്ക് എത്തിയതോടെ കുട്ടിയുടെ, വിധവയായ അമ്മ സ്ഥലം വിട്ടു. ഏറെനേരം കഴിഞ്ഞ് ഇവർ തിരിച്ചെത്തിയപ്പോഴാണു കുട്ടിയുടെ ജഡം കണ്ടെത്തിയത്. ശരീരത്തിൽ മർദനമേറ്റ പാടുകളും ഉണ്ടായിരുന്നു. മർദനമേറ്റാണു കുട്ടി മരിച്ചതെന്നു അന്വേഷണത്തിൽ വ്യക്തമായതായി പോലീസ് പറഞ്ഞു.
തമിഴ്നാട്ടിൽ പതിനഞ്ചുകാരനെ ജനക്കൂട്ടം തല്ലിക്കൊന്നു
12:12 AM Sep 24, 2018 | Deepika.com