സിബിഐ ഡയറക്ടർമാർ തമ്മിലുള്ള പോരിൽ കേന്ദ്ര വിജിലൻസ് അന്വേഷണം

01:14 AM Sep 22, 2018 | Deepika.com
ന്യൂഡൽഹി: രാജ്യത്തെ ഉയർന്ന അന്വേഷണ ഏജൻസിയായ സിബിഐയുടെ ഡയറക്ടർമാർ തമ്മിലുള്ള പോര് സംബന്ധിച്ച് കേന്ദ്ര വിജിലൻസ് കമ്മീഷൻ (സിവിസി) അന്വേഷണം തുടങ്ങി. സിബിഐ ഡയറക്ടർ അലോക് വർമയ്ക്കെതിരേ സ്പെഷൽ ഡയറക്ടർ രാകേഷ് അസ്താന നൽകിയ പരാതിയിലാണ് സിവിസി പ്രാഥമിക വസ്തുതാന്വേഷണം ആരംഭിച്ചിരിക്കുന്നത്. ഇതാദ്യമായാണു സിബിഐയുടെ തലപ്പത്തുള്ള തമ്മിലടി വിജിലൻസ് കമ്മീഷന്‍റെ അന്വേഷണത്തിനിടയാക്കിയത്.

കേന്ദ്ര സർക്കാരിന്‍റെ നിർദേശ പ്രകാരമാണ് സിവിസി അന്വേഷണം ആരംഭിച്ചിരിക്കുന്നതെന്ന് ഇക്കണോമിക് ടൈംസ് റിപ്പോർട്ടിൽ പറയുന്നു. എന്നാൽ, ഇക്കാര്യത്തിൽ സിവിസി കേസൊന്നും രജിസ്റ്റർ ചെയ്തിട്ടില്ല. രാകേഷ് അസ്താനയുടെ പരാതിയിൽ വസ്തുതയുണ്ടെന്നു കണ്ടെത്തിയെങ്കിൽ മാത്രമേ തുടർ നടപടികളിലേക്കു കടക്കുകയുള്ളുയെന്ന് സിവിസി അധികൃതർ വെളിപ്പെടുത്തുന്നതായി റിപ്പോർട്ടിൽ പറയുന്നു.

സിബിഐ മേധാവി അലോക് വർമ അടിസ്ഥാനമില്ലാത്തതും വേണ്ടത്ര പരിശോധിക്കാത്ത തുമായ വിവരങ്ങളുമായി തന്‍റെ അന്വേഷണത്തിൽ ഇടപെടുകയും പദവിയെ അവഹേളിക്കുകയും ചെയ്യുന്നുവെന്നാണ് അസ്താനയുടെ പരാതി. ആർജെഡി നേതാവ് ലാലു പ്രസാദ് യാദവിന്‍റെ അനധികൃത സ്വത്ത് സംബന്ധിച്ച റെയ്ഡിനിടെ ഇടപെടുകയും റെയ്ഡ് നിർത്തിവയ്ക്കാൻ ആവശ്യപ്പെടുകയും ചെയ്തു.

ഇത്തരത്തിൽ നിരവധി സംഭവങ്ങളും അസ്താന ചൂണ്ടിക്കാട്ടുന്നു. എന്നാൽ, അസ്താനയുടെ ആരോപണങ്ങൾ കെട്ടിച്ചമച്ചതാണെന്നും നുണകളുടെ കൂന്പാരമാണെന്നു സിബിഐ ഡയറക്ടറുമായി അടുത്തയാളുകൾ പറയുന്നു. ഇക്കാര്യത്തിൽ എന്തെങ്കിലും പ്രതികരിക്കാൻ നടത്താൻ അലോക് വർമ തയാറായില്ല.