മുംബൈ: ജെറ്റ് എയർവെയ്സ് വിമാനത്തിലെ യാത്രക്കാരുടെ മുക്കിൽനിന്നും ചെവിയിൽനിന്നും രക്തം വന്ന സംഭവത്തിൽ ജീവനക്കാർക്കെതിരേ കൊലക്കുറ്റത്തിന് കേസെടുക്കണമെന്ന് പരാതി. മുംബൈ പോലീസിനാണ് പരാതി ലഭിച്ചിരിക്കുന്നത്. ജീവനക്കാരുടെ അശ്രദ്ധമൂലം വിമാനത്തിനുള്ളിലെ മർദം കുറഞ്ഞതിനെത്തുടർന്നാണ് മൂപ്പതോളം യാത്രക്കാരുടെ മൂക്കിലൂടെ രക്തംവന്നത്.
166 യാത്രക്കാരുമായി മുംബൈയിൽനിന്നും ജയ്പുരിലേക്ക് പുറപ്പെട്ട വിമാനത്തിനുള്ളിലെ മർദം കുറഞ്ഞതിനെ തുടർന്നാണ് സംഭവം. വിമാനത്തിലെ മർദം നിയന്ത്രിക്കുന്ന സംവിധാനം പ്രവർത്തിപ്പിക്കാൻ കാബിൻ ക്രൂ മറന്നതിനെത്തുടർന്നാണ് മർദ വ്യത്യാസമുണ്ടായത്.
വ്യാഴാഴ്ച രാവിലെ മുംബൈ വിമാനത്താവളത്തിൽനിന്ന് പറന്നുയർന്ന 9 ഡബ്ലു 697 വിമാനത്തിലാണ് സംഭവം. മർദം താണതിനെത്തുടർന്ന് ഓക്സിജൻ മാസ്ക്കുകൾ പുറത്തുവരികയും ചെയ്തു. പിന്നീട് വിമാനം തിരിച്ചിറക്കി യാത്രക്കാർക്ക് മെഡിക്കൽ സഹായം നൽകിയിരുന്നു.
വിമാനയാത്രക്കാർക്ക് ദേഹാസ്വാസ്ഥ്യം: ജീവനക്കാർക്കെതിരേ കൊലക്കുറ്റത്തിനു കേസെടുക്കണമെന്ന് പരാതി
01:14 AM Sep 22, 2018 | Deepika.com