മുംബൈ: വായൂമർദം ക്രമീകരിക്കാതെ ജെറ്റ് എയർവേസ് വിമാനത്തിന്റെ യാത്ര. ഇതേത്തുടർന്ന് ചെവിയിൽനിന്നും മൂക്കിൽ നിന്നും രക്തമൊഴുകിയ നിലയിൽ മുപ്പതോളം യാത്രക്കാരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഏതാനും യാത്രക്കാർക്ക് അതികഠിനമായ തലവേദന ഉൾപ്പെടെ അസ്വസ്ഥതകളും ഉണ്ടായി. വായൂമർദ്ദം ക്രമീകരിക്കുന്ന ബട്ടൺ അമർത്താൻ ജീവനക്കാരൻ മറന്നുപോയതാണ് മുംബൈയിൽനിന്ന് ജയ്പൂരിലേക്കു പോയ ബോയിംഗ് 737 വിമാനത്തിലെ യാത്രക്കാർക്ക് ദുരിതയാത്ര സമ്മാനിച്ചത്. 166 യാത്രക്കാരും അഞ്ചും ജീവനക്കാരുമായിരുന്നു വിമാനത്തിലുണ്ടായിരുന്നത്.
ജെറ്റ് എയർവേസ്: അന്വേഷണം തുടങ്ങി
01:05 AM Sep 21, 2018 | Deepika.com