മുംബൈ: മഹാരാഷ്ട്രയിൽ കോൺഗ്രസുമായി സഖ്യത്തിനു തയാറാണെന്നും എന്നാൽ എൻസിപിയുമായി സഖ്യമുണ്ടാക്കില്ലെന്നും ദളിത് നേതാവ് പ്രകാശ് അംബേദ്കർ. എൻസിപി മതേതര പാർട്ടിയല്ലെന്ന് പ്രകാശ് അംബേദ്കർ ആരോപിച്ചു.
ഇദ്ദേഹത്തിന്റെ പാർട്ടിയായ ഭാരിപ ബഹുജൻ മഹാസംഘ് അസാദുദിൻ ഒവൈസിയുടെ എംഐഎമ്മുമായി സഖ്യമുണ്ടാക്കിയിട്ടുണ്ട്. ഇന്നലെ കോൺഗ്രസ് നേതാക്കളായ രാധാകൃഷ്ണ വിഖേ പാട്ടീൽ, മണിക്റാവു താക്കറെ എന്നിവരുമായി പ്രകാശ് അംബേദ്കർ ചർച്ച നടത്തി.
ഹിന്ദുത്വ നേതാവ് സംഭാജി ഭിദേക്ക് അനുകൂലമായി എൻസിപിയുടെ സത്താറ എംപി ഉദയൻരാജെ ഭോസാലെ നിലപാടെടുത്തതാണു പ്രകാശ് അംബേദ്കറെ പ്രകോപിപ്പിച്ചത്. ഭീമ-കോറെഗാവ് കലാപക്കേസിൽ പ്രതിയാണു സംഭാദി ഭിദേ. ശരത് പവാർ മതേതര കാഴ്ചപ്പാടുള്ളയാളാണെന്നും എന്നാൽ എൻസിപി അങ്ങനെയല്ലെന്നും അംബേദ്കർ പറഞ്ഞു.
കോൺഗ്രസുമായി സഖ്യമാകാം, എൻസിപിയുമായി പറ്റില്ലെന്നു പ്രകാശ് അംബേദ്കർ
11:51 PM Sep 20, 2018 | Deepika.com