ന്യൂഡൽഹി: ജവഹർലാൽ നെഹ്റു സർവകലാശാല ഇന്ത്യാ വിരുദ്ധ പ്രവർത്തകരുടെ പിടിയിലമരുകയാണെന്ന വിവാദ പ്രസ്താവനയുമായി പ്രതിരോധ മന്ത്രി നിർമല സീതാരാമൻ. വിദ്യാർഥി യൂണിയൻ പ്രവർത്തകർക്ക് ഇന്ത്യാവിരുദ്ധ പ്രവർത്തകരുമായി ബന്ധമുണ്ട്. ചില വിദ്യാർഥി യൂണിയൻ നേതാക്കളും ഇത്തരം പ്രവൃത്തികളിൽ ഏർപ്പെടുന്നു. ഇന്ത്യാവിരുദ്ധ ശക്തികളുമായി ചേർന്ന് ജെഎൻയുവിലെ വിദ്യാർഥികൾ പ്രവർത്തിക്കുന്നതു കടുത്ത ആശങ്കയുണ്ടാക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.
ഇന്ത്യൻ വിമൻസ് പ്രസ് കോർസിൽ വനിതാ മാധ്യമ പ്രവർത്തകരുമായുള്ള സംവാദത്തിനിടെയാണ് മന്ത്രി വിവാദ പ്രസ്താവന നടത്തിയത്.
ലഘുലേഖകളിലൂടെയും ബ്രോഷറുകളിലൂടെയും ജെ എൻയുവിന് അകത്തുനിന്നും ഇന്ത്യക്കെതിരേ യുദ്ധം പ്രഖ്യാപിക്കുകയാണെന്നു മന്ത്രി പറഞ്ഞു. ഇന്ത്യാവിരുദ്ധ ശക്തികളുമായി സഖ്യമുണ്ടാക്കുന്നത് അംഗീകരിക്കാനാകില്ലെന്നും മന്ത്രി പറഞ്ഞു.
യൂണിയൻ തെരഞ്ഞെടുപ്പിന് പിന്നാലെ ജെഎൻയു കാന്പസിനുള്ളിൽ എബിവിപി പ്രവർത്തകർ വ്യാപക അക്രമണം അഴിച്ചു വിടുന്നതിനിടെയാണ് മന്ത്രിയുടെ വിവാദ പ്രസ്താവനകൂടി വന്നിരിക്കുന്നത്.
ജെഐൻയുവിൽ ഇന്ത്യാവിരുദ്ധ പ്രവർത്തനം: നിർമല സീതാരാമൻ
12:12 AM Sep 19, 2018 | Deepika.com