ന്യൂഡൽഹി: ജാമ്യാപേക്ഷകൾ പരിഗണിക്കുന്പോൾ കേസിന്റെ ആഴത്തിലേക്കു പോയി പരിശോധന നടത്തേണ്ട കാര്യമില്ലെന്ന് ഹൈക്കോടതികൾക്ക് സുപ്രീം കോടതിയുടെ നിർദേശം.
പ്രഥമദൃഷ്ട്യാ കേസുണ്ടോയെന്നും നടപടികൾ കൃത്യമാണോയെന്നുമാണ് പരിശോധിക്കേണ്ട തെന്നും ജസ്റ്റീസുമാരായ എൽ. നാഗേശ്വർ റാവു, മോഹൻ എം. ശാന്തന ഗൗണ്ടർ എന്നിവരുടെ ബെഞ്ച് വ്യക്തമാക്കി. ഒഡീഷയിലെ ഒരു വ്യവസായിയുടെ ജാമ്യാപേക്ഷ പരിഗണിക്കവേയാണ് കോടതി നിർദേശം പുറപ്പെടുവിച്ചത്.
സമൂഹത്തിൽ സ്വാധീനമുള്ള വ്യവസായി മഹിമാനന്ദ മിശ്രയ്ക്ക് ഹൈക്കോടതി നൽകിയ ജാമ്യം സുപ്രീം കോടതി റദ്ദാക്കി. തന്റെ എതിരാളിയുടെ സ്ഥാപനത്തിന്റെ ബ്രാഞ്ച് മാനേജരെ കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ് ഇയാൾ. അന്വേഷണം പുരോഗമിക്കുന്നതിനിടെ ഇയാൾ തായ് ലൻഡിലേക്കു കടന്നിരുന്നു. പിന്നീട് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചാണ് തായ്ലൻഡിൽ നിന്നു തിരികെ എത്തിച്ച് അറസ്റ്റ് ചെയ്തത്. എന്നിട്ടും ഒഡീഷ ഹൈക്കോടതി ജാമ്യം നൽകുകയായിരുന്നു.
ജാമ്യാപേക്ഷ പരിഗണിക്കുന്പോൾ ആഴത്തിൽ പരിശോധന വേണ്ട: സുപ്രീംകോടതി
12:12 AM Sep 19, 2018 | Deepika.com