ന്യൂഡൽഹി: മന്ത്രിസഭയിലെ കോടീശ്വരൻമാരുമായി തട്ടിച്ചു നോക്കുന്പോൾ പ്രധാനമന്ത്രി നരേന്ദ്ര മോദി പാവപ്പെട്ടവരുടെ രേഖയ്ക്കു കീഴിലാണ്. പ്രധാനമന്ത്രിയുടെ ഓഫീസ് വെളിപ്പെടുത്തിയ സ്വത്ത് വിവരക്കണക്കുകൾ അനുസരിച്ചു മോദിക്കു സ്വന്തമായി വാഹനങ്ങളില്ല. ഡൽഹിയിൽ ഒരു ബാങ്ക് അക്കൗണ്ട് പോലുമില്ല. ബാങ്കിൽ നിക്ഷേപം ഉള്ളത് ഗുജറാത്തിൽ മാത്രമാണ്. വായ്പകളൊന്നും സ്വന്തം പേരിൽ എടുത്തിട്ടില്ല.
കൈയ്യിൽ കാശായി ഉള്ളത് വെറും 48,944 രൂപ. ആകെ ആസ്തി 2. 28 കോടി രൂപ.
ഗുജറാത്തിലെ ഗാന്ധിനഗർ എസ്ബിഐ ശാഖയിൽ 11,29,690 രൂപയും മറ്റൊരു ശാഖയിൽ 1,07,96,288 രൂപയുടെയും നിക്ഷേപമുണ്ട്. എൽ ആൻഡ്ടി ഇൻഫ്രാ സ്ട്രക്ചർ ബോണ്ടിൽ 20,000 രൂപയും ദേശീയ സന്പാദ്യ പദ്ധതിയിൽ 5,18,235 രൂപയും നിക്ഷേപമുണ്ട്. 1,59,281 രൂപയുടെ ഇൻഷ്വറൻസും ഉണ്ട്.
ബ്രാൻഡഡ് കുർത്തകൾ മാത്രം ധരിക്കുന്ന മോദിക്ക് നാലു സ്വർണാഭരണങ്ങൾ മാത്രമാണുള്ളത്. 1,38,060 രൂപ വില വരുന്ന നാലു മോതിരങ്ങളാണിവ.
ഗാന്ധിനഗറിൽ 2002ൽ വാങ്ങിയ കെട്ടിടത്തിൽ 1,30,488 രൂപയുടെ പങ്കാളിത്ത ഓഹരിയുമുണ്ട്.
കഴിഞ്ഞ വർഷങ്ങളിൽ 2,47,208 രൂപ ഉപയോഗിച്ചു സ്ഥലങ്ങൾ വാങ്ങിയിട്ടുണ്ട്. ഇതിന്റെ മൂല്യം ഇപ്പോൾ ഒരു കോടി രൂപ വരും.
കൈയിലിരിപ്പിൽ കനവും കാറുമില്ലാതെ മോദി !
11:38 PM Sep 18, 2018 | Deepika.com