ന്യൂഡൽഹി: ഉപയോക്താക്കളുടെ വിവരങ്ങൾ അനധികൃതമായി ശേഖരിച്ചതിന് സമൂഹമാധ്യമമായ ഫേസ്ബുക്കിനും ബ്രിട്ടീഷ് സ്ഥാപനമായ കേംബ്രിജ് അനലിറ്റ, ഗ്ലോബൽ സയൻസ് റിസർച്ച് (ജിഎസ്ആർ) എന്നീ സ്ഥാപനങ്ങൾക്കു സിബിഐ നോട്ടീസ് അയച്ചു. ഇന്ത്യൻ പൗരന്മാരുടെ വിവരങ്ങൾ ചോർത്തിയതിന്റെ വിശദാംശങ്ങൾ നൽകണമെന്നാണു നോട്ടീസിൽ ആവശ്യപ്പെട്ടിരിക്കുന്നത്.
കേന്ദ്രസർക്കാരിന്റെ നിർദേശത്തെത്തുടർന്ന് കേംബ്രിജ് അനലിറ്റയ്ക്കും ഗ്ലോബൽ സയൻസ് റിസർച്ചിനുമെതിരേ സിബിഐ പ്രാഥമിക അന്വേഷണം നടത്തിയിരുന്നു. ഇതിന്റെ തുടർച്ചയായാണു നോട്ടീസ് നൽകിയിരിക്കുന്നത്. ഗ്ലോബൽ സയൻസ് റിസർച്ചിനെ ഉപയോഗപ്പെടുത്തി ഫേസ്ബുക്കിലൂടെ കേംബ്രിജ് അനലിറ്റിക്ക 50 ലക്ഷത്തോളം ആളുകളുടെ വ്യക്തിവിവരങ്ങൾ ചോർത്തിയെന്നാണു നിഗമനം.
ഫേസ്ബുക്കിനും കേംബ്രിജ് അനലിറ്റയ്ക്കും സിബിഐ നോട്ടീസ്
12:04 AM Sep 18, 2018 | Deepika.com