ശ്രീഹരിക്കോട്ട: ഇന്ത്യയുടെ രണ്ടാമത് ചാന്ദ്രദൗത്യം ചന്ദ്രയാന്‍2 അടുത്ത വര്‍ഷം ജനുവരിയിൽ വിക്ഷേപിക്കുമെന്ന് ഐഎസ്ആര്‍ഒ ചെയര്മാന് കെ. ശിവന്. ജനുവരി മൂന്ന് മുതല്‍ ഫെബ്രുവരി 16 വരെയാണ് ചന്ദ്രയാന്‍2 വിക്ഷേപിക്കാന്‍ പദ്ധതിയിട്ടിരിക്കുന്നതെന്നും ജനുവരിയിൽതന്നെ വിക്ഷേപണം നടത്താന്‍ ശ്രമിച്ചുവരികയാണെന്നും അദ്ദേഹം വ്യക്തമാക്കി.
ചന്ദ്രയാന്‍ രണ്ടിലൂടെ ബഹിരാകാശ രംഗത്തു പുതിയ നേട്ടങ്ങള്‍ സ്വന്തമാക്കുവാനാണ് ഇന്ത്യ ലക്ഷ്യമിടുന്നത്. ചന്ദ്രയാന്‍2 വിന്റെ ചെലവ് 800 കോടി രൂപയാണ്. 200 കോടി രൂപ വിക്ഷേപണത്തിനും 600 കോടി രൂപ ഉപഗ്രഹ നിര്‍മാണത്തിനുമാണ്. ഭൗമനിരീക്ഷണത്തിനുള്ള രണ്ട് ബ്രട്ടീഷ് ഉപഗ്രഹങ്ങളുമായി പിഎസ്എല്‍വി സി42 ഞായറാഴ്ച വിജയകരമായി ഇസ്രോ വിക്ഷേപിച്ചിരുന്നു. ശ്രീഹരിക്കോട്ടയില്‍നിന്ന് രാത്രി 10.08നാണ് വിക്ഷേപണം നടന്നത്. ഇസ്രോയുടെ വാണിജ്യ ശാഖയായ ആൻട്രിക്സ് കോര്പറേഷന് ലിമിറ്റഡ് എന്ന കമ്പനി വഴി നടത്തിയ കരാറിലൂടെയായിരുന്നു വിക്ഷേപണം.
പൂര്‍ണമായും വാണിജ്യാടിസ്ഥാനത്തിലുള്ള പിഎസ്എല്‍വി റോക്കറ്റിന്റെ ആറാമത്തെ വിക്ഷേപണമായിരുന്നു ഞായറാഴ്ചത്തേത്. ഇസ്രോയ്ക്ക് 200 കോടി രൂപ ഈ വിക്ഷേപണം വഴി ലഭിക്കും. ഐഎസ്ആര്‍ഒയുടെ അടുത്ത ദൗത്യമായ പിഎസ്എല്‍വി "സി 43'യും വാണിജ്യാടിസ്ഥാനത്തിലാണ്. 31 വിദേശ ഉപഗ്രഹങ്ങളും ഒരു ഇന്ത്യന്‍ ഉപഗ്രഹവും അടുത്തമാസം ഭ്രമണപഥത്തിലെത്തിക്കും. വാണിജ്യാടിസ്ഥാനത്തില്‍ കൂടുതല്‍ വിക്ഷേപണദൗത്യങ്ങള്‍ ഇസ്രോ ഏറ്റെടുക്കും.
ചന്ദ്രയാൻ രണ്ട് ജനുവരിയിൽ വിക്ഷേപിക്കും: ഡോ. കെ. ശിവൻ
11:44 PM Sep 17, 2018 | Deepika.com