ഗോഹട്ടി: ആസാമിലെ സോണിത്പുരിൽ ആറു പേരെ കൊലപ്പെടുത്തിയ കേസിൽ രണ്ട് ബോഡോ തീവ്രവാദികൾക്ക് എൻഐഎ കോടതി വധശിക്ഷയ്ക്കു വിധിച്ചു. രണ്ടു തീവ്രവാദികളെ ജീവപര്യന്തം തടവിനും ശിക്ഷിച്ചു.
ആസാമിൽ ആദ്യമായാണു തീവ്രവാദികളെ വധശിക്ഷയ്ക്കു വിധിക്കുന്നത്. ബിഷ്ണു നർസാരി, അജോയ് ബസുമതാരി എന്നിവർക്കാണ് വധശിക്ഷ. 2014 ഡിസംബർ 23നാണ് തീവ്രവാദികൾ ആറു പേരെ വെടിവച്ചു കൊന്നത്.
രണ്ടു ബോഡോ തീവ്രവാദികൾക്കു വധശിക്ഷ
12:13 AM Sep 17, 2018 | Deepika.com