ചണ്ഡീഗഡ്: മഹേന്ദ്രഗ്രാമിൽ ബസ് കാത്തുനിന്ന പത്തൊൻപതു കാരിയെ യെ തട്ടിക്കൊണ്ടു പോയി കൂട്ടമാനഭംഗം ചെയ്ത കേസിൽ സൈനികനും പ്രതിയെന്നു പോലീസ്. മൂന്നു പേർ ചേർന്നാണു മാനഭംഗത്തിനിരയാക്കിയത്.
ഇവരിലൊരാൾ രാജസ്ഥാനിൽ ജോലി ചെയ്യുന്ന സൈനികനാണെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ ഇയാളെ പിടികൂടാൻ പോലീസ് അവിടേക്കു തിരിച്ചു. യുവതി നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിൽ സൈനികനടക്കമുള്ള മൂന്നു പേരെയും തിരിച്ചറിഞ്ഞെന്നും ഉടൻ പിടികൂടുമെന്നും ഹരിയാന ഡിജിപി ബി.എസ്. സന്ദു വ്യക്തമാക്കി. ഇതിനായി പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ചിട്ടുണ്ട്. കാറിലെത്തിയ മൂന്നംഗസംഘം യുവതിയെ വിജനമായ സ്ഥലത്തെത്തിച്ചു കൂട്ടമാനഭംഗത്തിനിരയാക്കുകയായിരുന്നു. മാനഭംഗത്തിനു ശേഷം യുവതിയെ മയക്കുമരുന്നു കലർത്തിയ ദ്രാവകം കുടിപ്പിച്ച ശേഷം തട്ടിക്കൊണ്ടു പോയ ബസ് സ്റ്റോപ്പിനു സമീപം ഉപേക്ഷിച്ചു പ്രതികൾ കടന്നുകളഞ്ഞു.
ഹരിയാന കൂട്ടമാനഭംഗത്തിൽ പ്രതിസ്ഥാനത്തു സൈനികനും
12:41 AM Sep 16, 2018 | Deepika.com