ന്യൂഡൽഹി: അഗസ്റ്റ വെസ്റ്റ്ലാൻ ഡ് ഹെലികോപ്റ്റർ അഴിമതിക്കേസിൽ മുൻ വ്യോമസേനാ മേധാവി എസ്.പി ത്യാഗി ഉൾപ്പെടെയുള്ളവർക്ക് ഡൽഹി പാട്യാല ഹൗസ് കോടതി ജാമ്യം അനുവദിച്ചു. ഒരു ലക്ഷം രൂപയുടെ സുരക്ഷയിലാണ് ജാമ്യം. 3,600 കോടി രൂപയുടെ അഴിമതിക്കേസിൽ 30 പ്രതികൾ ഉൾപ്പെട്ട കുറ്റപത്രങ്ങളാണ് കോടതി പരിഗണിച്ചത്. എല്ലാവരോടും കോടതിയിൽ ഹാജരാകാൻ നിർദേശമുണ്ടായിരുന്നു. അഗസ്റ്റ കന്പനി പ്രതിനിധികളടക്കമുള്ള വിദേശികൾ കോടതിയിൽ എത്തിയില്ല.
2007ൽ യുപിഎ സർക്കാരിന്റെ കാലത്താണ് രാഷ്ട്രപതിയും പ്രധാനമന്ത്രിയും അടക്കമുള്ളവരുടെ ആവശ്യങ്ങൾക്കായി ആഡംബര ഹെലികോപ്ടറുകൾ വാങ്ങാൻ ഇറ്റാലിയൻ കന്പനിയുമായി കരാർ ഒപ്പിട്ടത്.
അഗസ്റ്റ വെസ്റ്റ്ലാൻഡ് അഴിമതി: മുൻ വ്യോമസേനാ മേധാവിക്ക് ജാമ്യം
12:26 AM Sep 13, 2018 | Deepika.com