ജലനിരപ്പ് രണ്ടോ മൂന്നോ അടി കുറയ്ക്കും

12:14 AM Aug 18, 2018 | Deepika.com
ന്യൂഡൽഹി: മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് എത്ര കുറയ്ക്കുമെന്ന കാര്യത്തിലും വെള്ളം എവിടേക്ക് തുറന്നുവിടുമെന്ന കാര്യത്തിലും അന്തിമതീരുമാനമായിട്ടില്ല. പരമാവധി വെള്ളം തങ്ങൾ കൊണ്ടുപോകുന്നുണ്ടെന്നാണ് തമിഴ്നാട് പറയുന്നത്. ഇതിലും കൂടുതൽ വെള്ളം കൊണ്ടുപോകാനാവില്ലെന്നാണ് അവരുടെ നിലപാട്.

ഇക്കാര്യങ്ങളിലെ ല്ലാം സാഹചര്യങ്ങളും പരിശോധിച്ചശേഷം തീരുമാനമെടുക്കും. അണക്കെട്ടിലെ ജലനിരപ്പ് രണ്ടോ മൂന്നോ അടി കുറയ്ക്കുമെന്നാണ് കരുതുന്നത്. മുല്ലപ്പെരിയാറിന്‍റെ ദുരന്തനിവാരണത്തിനുള്ള ഉപസമിതി, കേന്ദ്രസർക്കാർ രൂപവത്കരിച്ച നാഷണൽ ക്രൈസിസ് മാനേജ്മെന്‍റ് സമിതി, കേരളത്തിലെയും തമിഴ്നാട്ടിലെയും ചീഫ് സെക്രട്ടറിമാർ എന്നിവരോട് വെള്ളിയാഴ്ച വീഡിയോ കോണ്‍ഫറൻസ് മുഖാന്തരം യോഗം ചേർന്ന് ജലനിരപ്പ് കുറയ്ക്കാനുള്ള നടപടികൾ ചർച്ച ചെയ്ത് അറിയിക്കാൻ വ്യാഴാഴ്ച കോടതി ആവശ്യപ്പെട്ടിരുന്നു. ഈ യോഗത്തിലാണ് ജലനിരപ്പ് കുറയ്ക്കുന്നതിനായി വെള്ളം ഘട്ടംഘട്ടമായി തുറന്നുവിട്ട് രണ്ടോ മൂന്നോ അടി കുറയ്ക്കാൻ തീരുമാനമായത്.

കേരളം കടുത്ത വെള്ളപ്പൊക്ക ദുരിതമനുഭവിക്കുന്ന സാഹചര്യത്തിൽ മുല്ലപ്പെരിയാറുമായി ബന്ധപ്പെട്ട വിഷയത്തിൽ സുപ്രീംകോടതി ഇടപെടണമെന്നാവശ്യപ്പെട്ട് പ്രദേശവാസിയായ റസൽ ജോയിയാണ് സുപ്രീംകോടതിയിൽ ഹർജി നൽകിയിരുന്നത്. കേന്ദ്രതലത്തിൽ ദുരിതനിവാരണ സമിതിക്കു രൂപംനൽകി സംസ്ഥാനങ്ങളുടെ പ്രവർത്തനം ഏകോപിപ്പിക്കണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടിരുന്നു.

കേരളത്തിലെ ജനങ്ങളുടെ ജീവൻ രക്ഷിക്കണം എന്നതു മാത്രമാണ് ആവശ്യമെന്ന് ഹർജിക്കാരനുവേണ്ടി ഹാജരായ അഭിഭാഷകൻ മനോജ് വി. ജോർജ് വ്യക്തമാക്കി. മുല്ലപ്പെരിയാർ ദുരന്തനിവാരണ സമിതിക്കു ഡാമിന്‍റെ മുഴുവൻ ചുമതലയും നൽകണമെന്നും അഭിഭാഷകൻ ആവശ്യപ്പെട്ടു. ക്രൈസിസ് മാനേജ്മെന്‍റ് സമിതി രൂപീകരിച്ച് കാര്യങ്ങൾ വിശദവും കൃത്യവുമായി നോക്കുന്നുണ്ടെന്നും എല്ലാക്കാര്യങ്ങളും കർശന നിരീക്ഷണത്തിലാണെന്നും കേന്ദ്രസർക്കാർ വ്യക്തമാക്കി.

മുല്ലപ്പെരിയാർ ഡാമിൽനിന്ന് ഇനി വെള്ളം തുറന്നു വിടുന്പോൾ ജനങ്ങളെ പ്രതികൂലമായി ബാധിക്കരുതെന്നു കോടതി നിർദേശിച്ചു. ദുരന്തം ഉണ്ടായാൽ നേരിടാനുള്ള നടപടികൾ വിശദമാക്കി കേരള ചീഫ് സെക്രട്ടറി സത്യവാങ്മൂലം നൽകണമെന്നും നിർദേശിച്ചു.