ന്യൂഡൽഹി: രാജ്യത്ത് വർധിച്ചുവരുന്ന അസഹിഷ്ണുതയിൽ പ്രതിഷേധിച്ച് സാഹിത്യ അക്കാദമി അവാർഡുകൾ തിരിച്ചു നൽകിയ അവാർഡ് വാപസിയെ പരിഹസിച്ചും കുറ്റപ്പെടുത്തിയും മുൻ കേന്ദ്ര സാഹിത്യ അക്കാദമി അധ്യക്ഷൻ വിശ്വനാഥ് പ്രസാദ് തിവാരി. അവാർഡ് വാപസി നരേന്ദ്ര മോദി സർക്കാരിനോടുള്ള വിരോധംകൊണ്ടാണെന്നാണ് തിവാരിയുടെ ആരോപണം. അതിനുള്ള തെളിവുകളും തന്റെ പക്കലുണ്ടെന്നും അദ്ദേഹം അവകാശപ്പെടുന്നു.
പ്രമുഖ ഹിന്ദി കവി അശോക് വാജ്പേയിയും ചില മാർക്സിസ്റ്റ് എഴുത്തുകാരും ആസൂത്രണം ചെയ്തു നടപ്പാക്കിയതാണ് അവാർഡ് വാപസി എന്നാണ് തിവാരി പറയുന്നത്. "അവാർഡ് വാപസിക്കു പിന്നിലെ സത്യവും കാപട്യവും' എന്ന പേരിലെഴുതിയ ലേഖനത്തിലാണ് തിവാരി ആരോപണങ്ങൾ ഉന്നയിക്കുന്നത്. അവാർഡ് വാപസി പ്രചാരണത്തിനിടെ മലയാളത്തിലെ പ്രമുഖ കവി കെ. സച്ചിദാനന്ദൻ അയച്ച ഇമെയിൽ സന്ദേശത്തിൽതന്നെ ധാർഷ്ഠ്യക്കാരൻ എന്നു വിശേഷിപ്പിച്ചത് അങ്ങേയറ്റം വേദനിപ്പിച്ചുവെന്നും തിവാരി പറയുന്നു.
അവാർഡ് വാപസി മോദിക്കെതിരായ ആസൂത്രിത നീക്കം: ആരോപണവുമായി മുൻ സാഹിത്യ അക്കാദമി അധ്യക്ഷൻ
01:01 AM Aug 10, 2018 | Deepika.com