ന്യൂഡൽഹി: കേരളത്തിലുണ്ടായ കാലവർഷക്കെടുതി നേരിടുന്നതിൽ സംസ്ഥാന സർക്കാർ വീഴ്ച വരുത്തിയെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ദുരിതമേഖലയിൽ ഭക്ഷണം എത്തിക്കുന്നതു പോലും വൈകിപ്പിച്ചു. ദുരിതമേഖല ഒരു തവണ പോലും സന്ദർശിക്കാത്ത മുഖ്യമന്ത്രി പിണറായി വിജയൻ, കർക്കടക ചികിത്സയിലാണോയെന്നും രമേശ് ചെന്നിത്തല ചോദിച്ചു.
കുട്ടനാട്ടിലും കോട്ടയത്തുമുള്ള ക്യാന്പുകളിൽ സൗജന്യ റേഷൻ എത്തിച്ചിട്ടില്ലെന്നു മാത്രമല്ല, ഇവിടങ്ങളിലെ ചികിത്സാ കേന്ദ്രങ്ങൾ വരെ അടച്ചിട്ട അവസ്ഥയിലാണ്. ദുരിതാശ്വാസത്തിനായി നടപടികളുമില്ല, ആവശ്യമായ നിർദേശങ്ങൾ പോലും നൽകിയിട്ടില്ല.
സ്ഥലം സന്ദർശിച്ച കേന്ദ്രമന്ത്രി കിരണ്‍ റിജിജു, 80 കോടി രൂപ അനുവദിച്ചെന്നു പറഞ്ഞത് സംസ്ഥാനങ്ങൾക്ക് അടിയന്തരമായി നൽകുന്ന ദുരിത സഹായം മാത്രമാണെന്നും അധികമായി നൽകിയതല്ലെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
കാലവർഷക്കെടുതി നേരിടുന്നതിൽ സംസ്ഥാനം വീഴ്ച വരുത്തി: ചെന്നിത്തല
12:46 AM Jul 23, 2018 | Deepika.com