ന്യൂഡൽഹി: സാന്പത്തികതട്ടിപ്പ് നടത്തി രാജ്യം വിട്ട കുറ്റവാളികളെ തിരിച്ചു കൊണ്ടുവരുന്നതിനുള്ള ബിൽ (ഫ്യൂജിറ്റീവ് എക്കണോമിക് ഒഫെൻഡേഴ്സ് ബിൽ 2018) ലോക്സഭ പാസാക്കി. ബില്ലിന് അംഗീകാരം നൽകരുതെന്ന എൻ.കെ. പ്രേമചന്ദ്രന്റെ ആവശ്യം വോട്ടിനിട്ടു തള്ളിയാണ് പാസാക്കിയത്.
പഞ്ചാബ് നാഷണൽ ബാങ്കിൽനിന്ന് 12, 700 കോടി രൂപയുടെ തട്ടിപ്പു നടത്തിയ വജ്രവ്യാപാരി നീരവ് മോദിയും ബന്ധു മെഹുൽ ചോക്സിയും കുടുംബാംഗങ്ങളും രാജ്യം വിട്ടതിനു പിന്നാലെയാണ് സാന്പത്തിക തട്ടിപ്പുകാർക്കെതിരേ കർശന നടപടികൾക്ക് സർക്കാർ തയാറായത്. നീരവ് മോദിയെപ്പോലെ കോടികളുടെ തട്ടിപ്പ് നടത്തി രാജ്യം വിടുന്ന സാന്പത്തിക കുറ്റവാളികളുടെ സ്വത്തുകൾ വിറ്റ് കടം വീട്ടുന്നതിനുള്ള അനുമതി നൽകുന്നതാണ് ബിൽ. നൂറു കോടിയിലധികം രൂപയുടെ കുടിശികക്കാർക്കും ഈ നിയമം ബാധകമായിരിക്കും.
കോടികൾ വെട്ടിച്ച് രാജ്യം വിടുന്നവരെ കുടുക്കാനുള്ള ബിൽ പാസായി
01:03 AM Jul 20, 2018 | Deepika.com