ചെന്നെെ: എഡിഎംകെ നേതാവ് ജയലളിതയുടെ മരണത്തിൽ വീണ്ടും പരിശോധന. ജയലളിതയുടെ തോഴി വി.കെ. ശശികലയുടെ പരാതിയെത്തുടർന്നാണ് അപ്പോളോ ആശുപത്രിയിൽ ജയലളിത കിടന്നിരുന്ന മുറിയും എെസിയുവും സൂക്ഷ്മ പരിശോധനയ്ക്കു വിധേയമാക്കുന്നത്.
ജൂലെെ 29ന് കമ്മീഷനെ പ്രതിനിധീകരിച്ച് ഒരംഗമാകും പരിശോധന നടത്തുക. പരിശോധനയുടെ ലക്ഷ്യം കേസിന്റെ പൂർണതയ്ക്കുവേണ്ടിയുള്ള കാര്യങ്ങൾ കണ്ടെത്താനാണെന്ന് കമ്മീഷൻ അറിയിച്ചു.
ജയലളിതയുടെ മരണത്തിലെ ദുരൂഹത: വീണ്ടും പരിശോധന
01:07 AM Jul 15, 2018 | Deepika.com