ആർഎസ്എസ് ചിന്തകനടക്കം നാലുപേർ രാജ്യസഭയിലേക്ക്

01:07 AM Jul 15, 2018 | Deepika.com
ന്യൂഡൽഹി: ആർഎസ്എസ് ചിന്തകൻ രാകേഷ് സിൻഹ ഉൾപ്പെ ടെ നാലുപേരെ രാഷ്‌ട്രപതി രാംനാഥ് കോവിന്ദ് രാജ്യസഭയിലേക്കു നാമനിർദേശം ചെയ്തു. പ്രശസ്ത ക്ലാസിക്കൽ നർത്തകി സോനാൽ മാൻസിംഗ്, കരിങ്കൽ ശില്പി രഘുനാഥ് മഹാപാത്ര, മുൻ ഉത്തർപ്രദേശ് എംപിയും ദളിത് നേതാവുമായ രാം ശക്കൽ എന്നിവരാണു നാമനിർദേശം ചെയ്യപ്പെട്ട മറ്റു മൂന്നു പേർ.

ഭരണഘടനയനുസരിച്ച് സാഹിത്യം, കല, ശാസ്ത്രം, സാമൂഹിക സേവനം തുടങ്ങിയ മേഖലകളിൽ പ്രാഗത്ഭ്യം തെളിയിച്ച 12 വ്യക്തികളെ രാജ്യസഭയിലേക്ക് രാഷ്‌ട്രപ തിക്കു നാമനിർദേശം ചെയ്യാം. സച്ചിൻ തെണ്ടുൽക്കർ, നടി രേഖ, വ്യവസായി അനു ആഗ, നിയമജ്ഞൻ കെ. പരാശരൻ എന്നിവർ വിരമിക്കുന്ന ഒഴിവിലേക്കാണ് പുതിയ നാമനിർദേശം.

ബോക്സർ മേരി കോം, കോളമിസ്റ്റ് സ്വപൻ ദാസ് ഗുപ്ത, അഡ്വക്കറ്റ് കെ.ടി.എസ് തുൾസി, സാന്പത്തിക വിദഗ്ധൻ നരേന്ദ്ര ജാധവ്, ബിജെപി നേതാവ് സുബ്രഹ്മണ്യൻ സ്വാമി, നടി രൂപ ഗാംഗുലി, ചലച്ചിത്രതാരം സുരേഷ് ഗോപി, സന്പാജി മഹാപാത്ര തുടങ്ങിയവരാണ് നാമനിർദേശം ചെയ്യപ്പെട്ട മറ്റ് അം ഗങ്ങൾ.

ഉത്തർപ്രദേശിലെ രോബർട്സ് ഗഞ്ച് മണ്ഡലത്തിൽ നിന്ന് മൂന്നു വട്ടം പാർലമെന്‍റ് അംഗമായിട്ടുണ്ട് കർഷക നേതാവ് കൂടിയായ രാം ശക്കൽ. തൊഴിൽ, ഉൗർജം, കൃഷി, പെട്രോളിയം, പ്രകൃതിവാതകം തുടങ്ങിയവയ്ക്കായുള്ള വിവിധ പാർലമെന്‍ററി സമിതികളിൽ അംഗമായിരുന്നു. മധ്യപ്രദേശിന്‍റെ അതിർത്തിപ്രദേശങ്ങളിൽ നിന്നുള്ള ബിസ്വർ സമുദായത്തിൽനിന്നാണ് ദളിത് നേതാവായ ശക്കലിന്‍റെ വരവ്.

ആർഎസ്എസ് ചിന്തകനായ രാകേഷ് സിൻഹ ഡൽഹി സർവകലാശാലയിലെ മോട്ടിലാൽ നെഹ്റു കോളജിലെ പ്രഫസറും ഇന്ത്യൻ കൗണ്‍സിൽ ഓഫ് സോഷ്യൽ സയൻസ് റിസേർച്ചിന്‍റെ ബോർഡ് മെന്പറുമാണ്. ഡോ. കെ.ബി. ഹെഡ്ഗേവാറിന്‍റെ ജീവചരിത്രം എഴുതിയിട്ടു ണ്ട്. ഡൽഹി കേന്ദ്രമാക്കി പ്രവർത്തിക്കുന്ന ഇന്ത്യ പോളിസി ഫൗണ്ടേഷന്‍റെ സ്ഥാപകനാണ്. സാമൂഹ്യ ശാസ്ത്രത്തിനുള്ള ദീൻ ദയാൽ ഉപാധ്യായ പുരസ്കാരവും ലഭിച്ചിട്ടുണ്ട്.

ഒഡീഷ ലളിതകലാ അക്കാഡമിയുടെ പ്രസിഡന്‍റായ രഘുനാഥ് മഹാപാത്രയ്ക്ക് പദ്മവിഭൂഷൻ, പദ്മഭൂഷൻ, പദ്മശ്രീ പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്. 1964ൽ മികച്ച ശിൽപിക്കുള്ള ദേശീയ പുരസ്കാരവും ലഭിച്ചിട്ടുണ്ട്.

ക്ലാസിക്കൽ നൃത്ത രംഗത്ത് ഏറെ ശ്രദ്ധേയയായ സെനാൽ മാൻസിംഗ് പദ്മവിഭൂഷൻ, പദ്മഭൂഷൻ, കേന്ദ്ര സംഗീത നാടക അക്കാഡമി അവാർഡ് എന്നിവ നേടിയിട്ടുണ്ട്.
സെന്‍റർ ഫോർ ഇന്ത്യൻ ക്ലാസിക്കൽ ഡാൻസസിന്‍റെ സ്ഥാപകയാണ്. നൃത്ത സംവിധായിക കൂടിയാണ്.