പശ്ചിമഘട്ട സംരക്ഷണം: പുതിയ റിപ്പോർട്ട് നൽകണമെന്നു കേന്ദ്രമന്ത്രി കണ്ണന്താനം

01:47 AM Jul 13, 2018 | Deepika.com
ന്യൂഡൽഹി: പശ്ചിമഘട്ട സംരക്ഷണത്തിനായി യാഥാർഥ്യബോധത്തോടെയുള്ള പുതിയ റിപ്പോർട്ട് കേരള സർക്കാർ തയാറാക്കി നൽകണമെന്ന് കേന്ദ്രമന്ത്രി അൽഫോൻസ് കണ്ണന്താനം. സംസ്ഥാന സർക്കാർ കേന്ദ്ര വനം- പരിസ്ഥിതി മന്ത്രാലയത്തിന് നൽകിയ റിപ്പോർട്ട് നടപ്പാക്കിയാൽ നിരവധി വില്ലേജുകളിലെ ജനജീവിതം ദുഃസഹമാകുമെന്ന് അദ്ദേഹം പറഞ്ഞു.

വനഭൂമി ഉള്ള വില്ലേജുകളിലെ വനഭൂമി മാത്രമേ പരിസ്ഥിതി ദുർബല മേഖലയിൽ ഉൾപ്പെടുത്താവൂ എന്നതാണ് തന്‍റെ നിർദേശമെന്ന് പ്രസ്താവനയിൽ കണ്ണന്താനം വ്യക്തമാക്കി. മറ്റു ജനവാസ മേഖലകളെ പരിസ്ഥിതി ലോല പ്രദേശങ്ങൾക്കായുള്ള വിജ്ഞാപനം ബാധിക്കരുത്. കസ്തൂരിരംഗൻ റിപ്പോർട്ടനുസരിച്ച് 9993.7 ചതുരശ്ര കിലോമീറ്ററായി ഇഎസ്എ മേഖലയെ കുറച്ചിട്ടുണ്ട്. സംസ്ഥാന സർക്കാർ കേന്ദ്ര വനം- പരിസ്ഥിതി മന്ത്രാലയത്തിന് സമർപ്പിച്ച റിപ്പോർട്ടിൽ 92 വില്ലേജുകളിലെ 8652 ചതുരശ്ര കിലോമീറ്റർ പ്രദേശം അന്തിമ വിജ്ഞാപനത്തിൽ ഉൾക്കൊള്ളിക്കണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്- കണ്ണന്താനം വിശദീകരിച്ചു.

ജനവാസ മേഖലകളെ ഒഴിവാക്കി വനഭൂമി മാത്രം പരിസ്ഥിതി ദുർബല മേഖലയിൽ ഉൾക്കൊള്ളിച്ചുകൊണ്ട് കേരളം പുതിയ റിപ്പോർട്ട് കേന്ദ്രത്തിന് നൽകണം. ഇല്ലെങ്കിൽ ജനജീവിതം ദുഃസഹമായിത്തീരുമെന്ന് കേന്ദ്ര വനം -പരിസ്ഥിതി മന്ത്രാലയത്തിലെ ഉദ്യോഗസ്ഥരുമായി നടത്തിയ ചർച്ചയിൽ അറിയിച്ചിട്ടുണ്ടെന്ന് കണ്ണന്താനം വ്യക്തമാക്കി. പഴയ റിപ്പോർട്ട് മാറ്റി നൽകിയില്ലെങ്കിൽ അടിസ്ഥാന സൗകര്യങ്ങൾ പോലും ഒരുക്കാനാകാതെ നിരവധി വില്ലേജുകളിലെ ജനങ്ങൾ കഷ്ടപ്പെടുന്ന സ്ഥിതിയുണ്ടാകുമെന്ന് കേന്ദ്ര ടൂറിസം മന്ത്രി പറഞ്ഞു.