ന്യൂഡൽഹി: ദേശീയ, സംസ്ഥാന തെരഞ്ഞെടുപ്പുകൾ ഒരുമിച്ചു നടത്തിയാൽ 4,555 കോടി രൂപയുടെ അധികച്ചെലവുണ്ടാകുമെന്ന് കേന്ദ്ര തെരഞ്ഞെടുപ്പു കമ്മീഷൻ. ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പെന്ന ആശയം സംബന്ധിച്ച ലോ കമ്മീഷൻ അഭിപ്രായം ആരാഞ്ഞപ്പോഴാണ് ഇതറിയിച്ചത്.
തെരഞ്ഞെടുപ്പുകൾ ഒരുമിച്ചു നടത്തുന്പോൾ ഓരോ പോളിംഗ് സ്റ്റേഷനിലും രണ്ട് സെറ്റ് ഇലക്ട്രോണിക് വോട്ടിംഗ് മെഷീൻ അധികമായി വേണ്ടിവരും.
അധികമായി സ്ഥാപിക്കേണ്ടി വരുന്ന 12.9 ലക്ഷം ബാലറ്റ് യൂണിറ്റിനും 12.3 ലക്ഷം വിവിപാറ്റ് യൂണിറ്റിനും 9.4 ലക്ഷം കണ്ട്രോൾ യൂണിറ്റിനും കൂടിയാണ് 4,554.93 കോടി രൂപ. ഇതിനുപുറമേ 2019 ആകുന്പോൾ പോളിംഗ് സ്റ്റേഷനുകളുടെ എണ്ണത്തിൽ 14 ശതമാനം വർധവുണ്ടാകും. 2024 ആകുന്പോൾ പോളിംഗ് സ്റ്റേഷനുകളുടെ എണ്ണം 15 ശതമാനം വർധിച്ച് 12,19,000 ആകും. ഒറ്റ തെരഞ്ഞെടുപ്പ് നടപ്പായാൽ 2024ൽ നടക്കുന്ന തെരഞ്ഞെടുപ്പിന് അധികമായി 1751 കോടി രൂപ കണ്ടെത്തണം. 2029ൽ ഇത് 2,015 കോടി രൂപയാകും. നാലാം ഘട്ടം ആകുന്പോഴേക്കും 13,982 കോടി രൂപ അധികച്ചെലവ് വരുമെന്നും കമ്മീഷൻ ചൂണ്ടിക്കാട്ടുന്നു.
തെരഞ്ഞെടുപ്പ് ഒരുമിച്ചായാൽ 4,555 കോടി രൂപ അധികച്ചെലവ്
02:11 AM Jul 12, 2018 | Deepika.com