ന്യൂഡൽഹി: കോണ്ഗ്രസ് നേതാവ് അഹമ്മദ് പട്ടേൽ ഗുജറാത്തിൽ നിന്നു രാജ്യസഭയിലേക്ക് തെരഞ്ഞെടുത്തതിനെ ചോദ്യം ചെയ്തു ബിജെപി നേതാവ് ബൽവന്ത് സിംഗ് രജ്പുത് നൽകിയ കേസിൽ ഗുജറാത്ത് ഹൈക്കോടതിയിലെ നടപടികൾ സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് അഹമ്മദ് പട്ടേൽ നൽകിയ ഹർജിയിൽ സുപ്രീം കോടതി നോട്ടീസ് അയയ്ക്കാൻ തീരുമാനിച്ചു. നാലാഴ്ചയ്ക്കു ശേഷം കോടതി വീണ്ടും കേസ് പരിഗണിക്കും.
രാജ്യസഭ തെരഞ്ഞെടുപ്പിൽ ഗുജറാത്തിലെ 44 എംഎൽഎമാരെ ബംഗളൂരുവിലെ റിസോർട്ടിലേക്കു മാറ്റിയത് അഹമ്മദ് പട്ടേൽ കുതിരക്കച്ചവടം നടത്താനാണെന്നും രണ്ട് വിമത കോണ്ഗ്രസ് എംഎൽഎമാർ വോട്ട് ചെയ്തത് പരിഗണിക്കരുതെന്നും ആവശ്യപ്പെട്ടാണ് ബൽവന്ത് സിംഗ് രജ്പുത് ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്.
അഹമ്മദ് പട്ടേലിന്റെ ഹർജിയിൽ നോട്ടീസ്
01:07 AM Jul 10, 2018 | Deepika.com