ജമ്മു: പാക് അനുകൂല പ്രസ്താവന നടത്തിയ ഗുലാം നബി ആസാദും സെയ്ഫുദീൻ സോസും മാപ്പ് പറയണമെന്ന് ആവശ്യപ്പെടാൻ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിക്കു ധൈര്യമുണ്ടോയെന്ന് ബിജെപി അധ്യക്ഷൻ അമിത് ഷാ.
ജമ്മു കാഷ്മീരിലെ പിഡിപി-ബിജെപി സഖ്യത്തിന്റെ തകർച്ചയ്ക്കുശേഷം ആദ്യമായി സംസ്ഥാനത്തെത്തിയ ഷാ ജമ്മുവിൽ നടന്ന പൊതുയോഗത്തിൽ കോൺഗ്രസ് നേതൃത്വത്തെ കടന്നാക്രമിക്കുകയായിരുന്നു. എഐഎംഎസിനു സ്ഥലം വിട്ടുനൽകാൻ വിസമ്മതിച്ച പിഡിപി നേതൃത്വത്തെയും അദ്ദേഹം വിമർശിച്ചു.
ജനസംഘം സ്ഥാപകൻ ശ്യാമ പ്രസാദ് മുഖർജിയുടെ ചരമവാർഷികത്തോടനുബന്ധിച്ചുള്ള പരിപാടികളിൽ പങ്കെടുക്കാനാണ് ഷാ ജമ്മുവിലെത്തിയത്.
വിമാനത്താവളത്തിൽനിന്നു സർക്കാർ ഗസ്റ്റ്ഹൗസ് വരെ മോട്ടോർ സൈക്കിൾ അകന്പടിയോടെയാണു യുവമോർച്ച പ്രവർത്തകർ പാർട്ടി അധ്യക്ഷനെ സ്വീകരിച്ചത്. സംസ്ഥാനത്തെ ബിജെപി എംഎൽഎമാരുടെ പ്രവർത്തനം വിലയിരുത്തിയ ഷാ പൊതുയോഗത്തിലും പ്രസംഗിച്ചു.
അമിത് ഷാ കാഷ്മീരിൽ: കോൺഗ്രസിനു വിമർശനം
12:32 AM Jun 24, 2018 | Deepika.com