ന്യൂഡൽഹി: ബംഗാളിൽനിന്നു വന്ന് എല്ലുമുറിയെ പണിയെടുക്കുന്ന ഭായിമാർക്കു സന്തോഷമുള്ള ഒരു കാര്യമാണ് മുഖ്യമന്ത്രി പിണറായി വിജയൻ ഇന്നലെ ഡൽഹിയിൽ പറഞ്ഞത്. കേരളത്തിൽ ഇനി ആരും അന്യസംസ്ഥാന തൊഴിലാളികൾ അല്ല. ഇതര സംസ്ഥാന തൊഴിലാളികളും അല്ല. അവരെ അതിഥി തൊഴിലാളികൾ എന്നാണു വിളിക്കേണ്ടതെന്നാണു മുഖ്യമന്ത്രി പറഞ്ഞത്.
കേരളത്തിലെ അതിഥി തൊഴിലാളികളുടെ താമസത്തിനായി സർക്കാർ അപ്നാ ഘർ പദ്ധതിയും ആവാസ് പദ്ധതിയും നടപ്പാക്കുന്നുണ്ട്. സൗജന്യ ഇൻഷ്വറൻസ് പദ്ധതിയും നടപ്പാക്കി.ഇവരെ മലയാളം പഠിപ്പിക്കുന്ന പദ്ധതിയും നടപ്പാക്കും. അതിഥി സംസ്ഥാന തൊഴിലാളികളുടെ മക്കളുടെ വിദ്യാഭ്യാസത്തിനായി മികച്ച പദ്ധതികളും ആവിഷ്കരിച്ചു നടപ്പാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
അതോടൊപ്പം തന്നെ കേരളത്തിലെ ഹർത്താലുകളിൽ നിന്നു ടൂറിസ്റ്റുകളെ ഒഴിവാക്കാൻ തീരുമാനിച്ചതായും മുഖ്യമന്ത്രി പറഞ്ഞു. സർവകക്ഷി യോഗത്തിലാണ് ഈ നിർദേശത്തിന് അംഗീകാരം ലഭിച്ചത്.
ഇനി ഇതരസംസ്ഥാന തൊഴിലാളികളില്ല; എല്ലാവരും അതിഥി തൊഴിലാളികൾ
11:53 PM Jun 23, 2018 | Deepika.com