ചെന്നൈ: മിസ് ഇന്ത്യ 2018 ആയി ചെന്നൈ സ്വദേശി അനുക്രീതി വാസിനെ (19) തെരഞ്ഞെടുത്തു. 30 പേരെ പരാജയപ്പെടുത്തിയാണ് മിസ് തമിഴ്നാടായ അനുക്രീതി നേട്ടം കൈവരിച്ചത്. ജഡ്ജിംഗ് പാനലിലുണ്ടായിരുന്ന 2017 ലെ ലോകസുന്ദരി മാനുഷി ചില്ലാർ മിസ് ഇന്ത്യയെ കിരീടം അണിയിച്ചു. ഹരിയാന സ്വദേശി മീനാക്ഷി ചൗധരി ഫസ്റ്റ് റണ്ണറപ്പും ആന്ധ്രപ്രദേശ് സ്വദേശി ശ്രേയ റാവു കമവരപ്പ് സെക്കൻഡ് റണ്ണറപ്പുമായി.
2018 ലോകസുന്ദരി മത്സരത്തിൽ അനുക്രീതി ഇന്ത്യയെ പ്രതിനിധീകരിക്കും. മിസ് ഇന്ത്യ റണ്ണറപ്പുകൾ മിസ് ഗ്രാൻഡ് ഇന്റർനാഷണൽ 2018, മിസ് യുണൈറ്റഡ് കോണ്ടിനന്റ്സ് 2018 മത്സരത്തിൽ രാജ്യത്തെ പ്രതിനിധീകരിക്കും.
ചെന്നൈ ലയോള കോളജിൽ ഫ്രഞ്ച് സാഹിത്യത്തിൽ രണ്ടാംവർഷ ബിരുദ വിദ്യാർഥിനിയാണ് അനുക്രീതി. തമിഴ്നടൻ വിക്രത്തെ മാതൃകയായി കാണുന്ന അനുക്രീതി, അദ്ദേഹത്തിൽ പ്രചോദനമുൾക്കൊണ്ടാണ് ലയോളയിൽ ചേർന്നത്. ട്രാൻസ്ലേറ്ററായി പ്രവർത്തിക്കാനാണ് ഫ്രഞ്ച് തെരഞ്ഞെടുത്തത്. മികച്ച നർത്തകിയായ അനുക്രീതി സംസ്ഥാനതല അത്ലറ്റുമാണ്.
അനുക്രീതി വാസ് മിസ് ഇന്ത്യ
12:56 AM Jun 21, 2018 | Deepika.com