ന്യൂഡൽഹി: ലഫ്. ഗവർണറുടെ വസതിയിൽ കുത്തിയിരിപ്പ് സമരം എട്ടാം ദിവസത്തേക്കു കടന്നതോടെ നിരാഹാര സമരത്തിലായിരുന്ന ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയെയും മന്തി സത്യേന്ദ്ര ജെയിനിനെയും ആരോഗ്യനില വഷളായതിനെ തുടർന്ന് ആശുപത്രിയിലേക്കു മാറ്റി.
ആരോഗ്യമന്ത്രി സത്യേന്ദ്ര ജെയിനിന്റെ രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറഞ്ഞതിനെ തുടർന്ന് ഞായറാഴ്ച രാത്രിയിലാണ് ആശുപത്രിയിലാക്കിയത്. തൊട്ടു പിന്നാലെ ഇന്നലെ ഉച്ചയോടെ മനീഷ് സിസോദിയയുടെയും ആരോഗ്യനില വഷളാവുകയായിരുന്നു.
അതേസമയം, മുഖ്യമന്ത്രി അരവിന്ദ് കേജരിവാളും മന്ത്രി ഗോപാൽ റായിയും ലഫ്. ഗവർണർ അനിൽ ബൈജാലിന്റെ ഒൗദ്യോഗിക വസതിയിൽ കുത്തിയിരിപ്പ് സമരം തുടരുകയാണ്. കേജരിവാളിനു പിന്തുണ അറിയിച്ച് പിണറായി വിജയൻ അടക്കം നാലു മുഖ്യമന്ത്രിമാർ പ്രധാനമന്ത്രിയെ കണ്ടിട്ടും പ്രശ്നം പരിഹരിക്കാൻ കേന്ദ്ര സർക്കാരോ ലഫ്. ഗവർണറോ ഇതുവരെ ഇടപെട്ടിട്ടില്ല. മുഖ്യമന്ത്രിയുടെ കുടുംബാംഗങ്ങളെയോ മറ്റ് മന്ത്രിമാരെയോ പോലും കേജരിവാളിനെ സന്ദർശിക്കാൻ അനുവദിക്കുന്നില്ലെന്നു അദ്ദേഹത്തിന്റെ ഭാര്യ മാധ്യമങ്ങളോടു പറഞ്ഞു.
സിസോദിയയും ജെയിനും ആശുപത്രിയിൽ
01:03 AM Jun 19, 2018 | Deepika.com