ലക്നോ: തന്റെ സഹോദരൻ കാഷിഫ് ജമീലിനെ വധിക്കാൻ ശ്രമിച്ചതിനു പിന്നിൽ ബിജെപി നേതാക്കളായ കമലേഷ് പാസ്വാൻ എംപിയും ബൽദേവ് പ്ലാസ ഉടമ സതീഷ് നംഗലിയയും ആണെന്നു ഗോരഖ്പുർ ബിആർഡി ആശുപത്രിയിലെ മുൻ ഡോക്ടർ കഫീൽ ഖാൻ.
സംഭവത്തെക്കുറിച്ച് സിബിഐ അന്വേഷണം വേണമെന്നും ഡോ. കഫീൽ ഖാൻ ആവശ്യപ്പെട്ടു. കഴിഞ്ഞ ഞായറാഴ്ചയാണു കാഷിഫ് ജമീലിനു നേർക്കു വെടിവയ്പുണ്ടായത്. കമലേഷ് പാസ്വാനും സതീഷ് നംഗലിയയുമാണു സഹോദനു നേർക്ക് വെടിയുതിർത്തവരെ വാടകയ്ക്കെടുത്തതെന്നു കഫീൽ ഖാൻ ആരോപിച്ചു.
സഹോദരനെ വധിക്കാൻ ശ്രമിച്ചതു ബിജെപി നേതാക്കൾ: ഡോ. കഫീൽ ഖാൻ
01:06 AM Jun 18, 2018 | Deepika.com