മയിൻപുരി: എഴുപതോളം പേരുമായി രാജസ്ഥാനിലെ ജയ്പുരിൽനിന്ന് ഫാറൂഖാബാദിലേക്ക് വന്ന സ്വകാര്യ ബസ് ഡിവൈഡറിലിടിച്ച് തലകീഴ് മറിഞ്ഞ് ഒരു സ്ത്രീയുൾപ്പെടെ 17 പേർ മരിച്ചു. 25 പേർക്കു പരിക്കേറ്റു.
ഇന്നലെ വെളുപ്പിന് തിരാത്പുർ ഗ്രാമത്തിലായിരുന്നു അപകടം. മരിച്ചവരിലേറെയും ഉത്തർപ്രദേശ് സ്വദേശികളാണ്. ഗുരുതരമായി പരിക്കേറ്റ മൂന്നുപേരെ ആഗ്രയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ബസ് ഡിവൈഡറിലിടിച്ചു മറിഞ്ഞ് 17 മരണം
12:22 AM Jun 14, 2018 | Deepika.com