ന്യൂഡൽഹി: ഐഎൻഎസ് മീഡിയ നിക്ഷേപക്കേസിൽ മുൻ ധനമന്ത്രി പി. ചിദംബരത്തെ സിബിഐ നാലു മണിക്കൂർ ചോദ്യം ചെയ്തു. ഷീനബോറ വധക്കേസിൽ ശിക്ഷിക്കപ്പെട്ട് ജയിലിൽ കഴിയുന്ന പീറ്റർ മുഖർജി, ഇന്ദ്രാണി മുഖർജി എന്നിവരുടെ ഉടമസ്ഥതയിലുള്ള ഐഎൻഎക്സ് മീഡിയയിൽ വിദേശനിക്ഷേപം അനുവദിക്കുന്നതിൽ ഇളവു നല്കിയെന്നാണ് കേസ്.
എഫ്ഐആറിൽ തനിക്കെതിരേ ആരോപണമൊന്നുമില്ലെന്നു ചോദ്യം ചെയ്യലിനു ശേഷം പുറത്തിറങ്ങിയ ചിദംബരം പറഞ്ഞു. എഫ്ഐപിബി ഫയൽ അനുസരിച്ചായിരുന്നു ചോദ്യവും ഉത്തരവും. എന്നാൽ, ഫയലിൽ അൽപം കൂട്ടിച്ചേർത്തിട്ടുണ്ട്- ചിദംബരം ട്വീറ്റ് ചെയ്തു. ഐഎൻഎക്സ് മീഡിയയിൽ 305 കോടിയുടെ നിക്ഷേപം നടത്താൻ ഫോറിൻ ഇൻവെസ്റ്റ് മെന്റ് പ്രമോഷൻ ബോർഡ് (എഫ്ഐപിബി) വഴിവിട്ട് അനുമതി നല്കിയെന്നാണ് കേസ്.
ചിദംബരത്തെ നാലു മണിക്കൂർ ചോദ്യം ചെയ്തു
12:51 AM Jun 07, 2018 | Deepika.com