റായ്പുർ: ഛത്തീസ്ഗഡിൽ മാവോയിസ്റ്റുകളുടെ കുഴിബോംബ് സ്ഫോടനത്തിൽ ഏഴ് പോലീസുകാർ വീരമൃത്യു വരിച്ചു. ദന്തേവാഡ ജില്ലയിലെ ചോൾനാറിനും കിരൺഡുലിനും മധ്യേ ഇന്നലെ ഉച്ചയ്ക്ക് പന്ത്രണ്ടിനാണു സ്ഫോടനമുണ്ടായത്. റോഡ് നിർമാണത്തിനുള്ള സാമഗ്രികളുമായി എത്തിയ വാഹനത്തിന് എസ്യുവിയിൽ അകന്പടി വരികയായിരുന്ന പോലീസുകാര നാണു കൊല്ലപ്പെട്ടത്.
ഛത്തീസ്ഗഡ് ആംഡ് ഫോഴ്സ്(സിഎഎഫ്) ഡിസ്ട്രിക്ട് ഫോഴ്സ് (ഡിഎഫ്) എന്നിവയിലെ പോലീസുകാരായിരുന്നു എസ്യുവിയിലുണ്ടായിരുന്നത്. അഞ്ചു പേർ സംഭവസ്ഥലത്തുതന്നെ മരിച്ചു. മരിച്ചവരിൽ നാലു പേർ സിഎഎഫുകാരും രണ്ടു പേർ ഡിഎഫുകാരുമാണ്. ഡിഎഫിലെ ഹെഡ് കോൺസ്റ്റബിൾ രാംകുമാർ യാദവ്, കോൺസ്റ്റബിൾ തിലേകശ്വർ ധ്രുവ്, അസിസ്റ്റന്റ് കോൺസ്റ്റബിൾ ഷാലിക് റാം സിൻഹ, സിഎഎഫിലെ ഹെഡ് കോൺസ്റ്റബിൾ വിക്രം യാദവ്, കോൺസ്റ്റബിൾമാരായ രാജേഷ്കുമാർ സിംഗ്, രവിനാഖ് പട്ടേൽ, അർജുൻ രാജ്ഭർ എന്നിവരാണു വീരമൃത്യു വരിച്ചത്.
പരിക്കേറ്റ അർജുൻ രാജ്ഭറെ ഹെലികോപ്റ്ററിൽ റായ്പുരിലെത്തിച്ചെങ്കിലും മരിച്ചു. പോലീസുകാരുടെ രണ്ട് എകെ 47 റൈഫിളുകൾ ഉൾപ്പെടെയുള്ള ആയുധങ്ങൾ മാവോയിസ്റ്റുകൾ കവർന്നു.
ഛത്തീസ്ഗഡിൽ കുഴിബോംബ് സ്ഫോടനം; ഏഴു പോലീസുകാർക്കു വീരമൃത്യു
12:47 AM May 21, 2018 | Deepika.com