മണിക്കൂർ കർണാടകത്തിന്റെ മുഖ്യമന്ത്രിക്കസേരയിൽ ഇരുന്ന ബി.എസ്. യെദിയൂരപ്പ രാജിവച്ചു. വ്യാഴം രാവിലെ ഒന്പതു മുതൽ ശനി വൈകുന്നേരം നാലുവരെ നീണ്ട ഭരണം. ഭൂരിപക്ഷമില്ലാതെ പദവിയിലിരുന്ന യെദിയൂരപ്പയുടെ രാജിദിനത്തിലെ സംഭവങ്ങൾ:
രാവിലെ 6.50: റെയ്ച്ചൂർ റൂറൽ എംഎൽഎ ബാസവന ഗൗഡയ്ക്കു ബിജെപി നേതാവ് ജനാർദന റെഡ്ഡി നൂറുകണക്കിനു കോടി രൂപയും മന്ത്രിസ്ഥാനവും വാഗ്ദാനം ചെയ്തെന്നാരോപിച്ചു കോൺഗ്രസ് പോലീസിൽ പരാതി നൽകി.
7.00: ഹൈദരാബാദിൽനിന്നു കോൺഗ്രസ് എംഎൽഎമാരുമായി രണ്ടു ബസുകൾ എത്തി.
8.35: ബിജെപി വിശ്വാസവോട്ട് നേടില്ലെന്നു കോൺഗ്രസ് നേതാവ് മല്ലികാർജുൻ ഖാർഗെ.
8.30: ഞങ്ങൾ മന്ത്രിസഭ ഉണ്ടാക്കുമെന്ന് ഗുലാം നബി ആസാദ്.
8.42: ഭൂരിപക്ഷം ഉറപ്പെന്നും ജനക്ഷേമകരമായ കുറേ തീരുമാനങ്ങൾ നാളെ എടുക്കുമെന്നും ബി.എസ്. യെദിയൂരപ്പ.
8.57: ഷാംഗ്രി ലാ ഹോട്ടലിൽ ബിജെപി എംഎൽഎമാരെ കാണാൻ യെദിയൂരപ്പ എത്തി.
9.18: കോൺഗ്രസ് എംഎൽഎ ആനന്ദ് സിംഗ് ഇപ്പോൾ കൂടെയില്ലെങ്കിലും യഥാസമയം നിയമസഭയിലെത്തി കോൺഗ്രസിനു വോട്ട് ചെയ്യുമെന്നു കോൺഗ്രസ് നേതാവ് രാമലിംഗ റെഡ്ഡി.
10.20: കോൺഗ്രസ് എംഎൽഎമാർ ഹോട്ടൽ ഹിൽട്ടണിൽനിന്നു നിയമസഭയിലേക്കു നീങ്ങുന്നു.
10.32: സുപ്രീംകോടതിയിൽ കേസ് വാദം തുടങ്ങി. കോൺഗ്രസിനുവേണ്ടി അഭിഷേക് മനു സിംഗ്വിയും കപിൽ സിബലും. മറുപക്ഷത്തു മുകുൾ റോഹ്തഗി, മനിന്ദർ സിംഗ്, തുഷാർ മേത്ത.
10.40: യെദിയൂരപ്പയും ബിജെപി എംഎൽഎമാരും വിധാൻ സൗധയിൽ.
11.00: നിയമസഭ ചേർന്നു, സത്യപ്രതിജ്ഞ തുടങ്ങി.
11.00: കെ.ജി. ബൊപ്പയ്യയെ മാറ്റണമെന്ന കോൺഗ്രസ് വാദം സ്വീകരിക്കണമെങ്കിൽ ബൊപ്പയ്യയുടെ പക്ഷം കേൾക്കണം, അപ്പോൾ വിശ്വാസവോട്ട് നീണ്ടുപോകുമെന്ന് ജസ്റ്റീസ് അരവിന്ദ് ബോബ്ഡെ.
11.11: ബൊപ്പയ്യയെ മാറ്റണമെന്ന ആവശ്യം കോൺഗ്രസ് ഉപേക്ഷിച്ചു. വിശ്വാസവോട്ട് ലൈവായി ചാനലിൽ കാണിച്ച് സുതാര്യത ഉറപ്പുവരുത്തണമെന്നു കോടതി. സ്വീകാര്യമെന്നു കോൺഗ്രസ്. ഹർജി തീർപ്പാക്കി സുപ്രീംകോടതി.
11.29: ആവശ്യം നേടിയെന്നു കോൺഗ്രസ്, ഒന്നും നേടിയില്ലെന്നു ബിജെപി.
11.50: നിയമസഭയിലേക്കു ജയിച്ചതിനെത്തുടർന്നു ബി.എസ്. യെദിയൂരപ്പയും ബി. ശ്രീരാമുലുവും ലോക്സഭാംഗത്വം രാജിവച്ചു നൽകിയ കത്ത് സ്വീകരിച്ചതായി ലോക്സഭാ സ്പീക്കർ.
12.56: യെദിയൂരപ്പയുടെ മകൻ വിജയേന്ദ്ര ഒരു കോൺഗ്രസ് എംഎൽഎയുടെ ഭാര്യയെ വിളിച്ച്, ഭർത്താവ് കൂറുമാറിയാൽ 15 കോടിയോ മന്ത്രിസ്ഥാനമോ നൽകാമെന്നു പറയുന്നതിന്റെ ശബ്ദരേഖ പുറത്ത്.
12.59: ആനന്ദ് സിംഗ്, പ്രതാപ് ഗൗഡ എന്നീ കോൺഗ്രസ് എംഎൽഎമാരെ ബിജെപി എംഎൽഎ സോമശേഖര റെഡ്ഡി ഗോൾഡ് ഫ്ളിഞ്ച് ഹോട്ടലിൽ തടഞ്ഞുവച്ചിരിക്കുന്നതായി വാർത്ത.
1.10: ബി.സി. പാട്ടീൽ എന്ന എംഎൽഎയ്ക്കു യെദിയൂരപ്പ മന്ത്രിസ്ഥാനം വാഗ്ദാനം ചെയ്യുന്നതായ ശബ്ദരേഖ കോൺഗ്രസ് പുറത്തുവിടുന്നു.
1.12: ഗോൾഡ് ഫ്ളിഞ്ച് ഹോട്ടലിലേക്കു പോലീസ്. പ്രതാപ് ഗൗഡ പോലീസിന്റെ കാറിൽ വിധാൻ സൗധയിലേക്ക്.
1.40: എച്ച്.ഡി. കുമാരസ്വാമി ചന്നപട്ടണ സീറ്റ് നിലനിർത്തി. രാമനഗര ഉപേക്ഷിച്ചു.
2.00: യെദിയൂരപ്പ രാജിവയ്ക്കുമെന്നു മാധ്യമങ്ങൾ.
2.43: വിശ്വാസവോട്ടിനു മുന്പു യെദിയൂരപ്പ രാജിവയ്ക്കുമെന്നു കോൺഗ്രസ് നേതാവ് ഡി.കെ. ശിവകുമാർ. കാരണം, ബിജെപിക്ക് ആരെയും ചാക്കിലാക്കാനായില്ല.
2.45: ബിജെപി നേതാക്കളായ ശ്രീരാമുലുവും മുരളീധർ റാവുവും കോൺഗ്രസ് എംഎൽഎ ബി.സി. പാട്ടീലുമായി സംസാരിക്കുന്നതിന്റെ ശബ്ദരേഖ പുറത്ത്. മൂന്നരയ്ക്കു ചേരാനായി നിയമസഭ പിരിഞ്ഞു. ആനന്ദ് സിംഗ് വിധാൻ സൗധയിലെത്തി കോൺഗ്രസ് നേതാക്കളുടെ കൂടെ ചേർന്നു.
3.00: വിധാൻ സൗധയിൽ യെദിയൂരപ്പയുടെ മുറിയിലേക്കു ബിജെപി നേതാക്കൾ. അടച്ചിട്ട മുറിയിൽ ഗൗരവമായ ചർച്ച. ഡൽഹിയിലുള്ള അമിത് ഷായുമായി ടെലിഫോണിൽ ബന്ധപ്പെടുന്നു. രാജിധാരണ പ്രബലപ്പെടുന്നു.
3.30: നിയമസഭ വീണ്ടും ചേർന്നു. ബാക്കി അംഗങ്ങൾ നേരത്തേ വരാതിരുന്ന രണ്ടു പേരടക്കം - സത്യപ്രതിജ്ഞ നടത്തുന്നു.
3.40: യെദിയൂരപ്പ വിശ്വാസപ്രമേയം വായിച്ചു പ്രസംഗം തുടങ്ങി. വികാരഭരിതനായാണു സംസാരം.
4.05: താൻ മുഖ്യമന്ത്രിസ്ഥാനം രാജിവയ്ക്കുന്നതായി യെദിയൂരപ്പ പ്രഖ്യാപിച്ചു.
4.19: യെദിയൂരപ്പ രാജിക്കത്തുമായി രാജ്ഭവനിൽ. ഗവർണർക്കു കത്തു കൈമാറി.
4.26: ബിജെപിയുടെയും കേന്ദ്രസർക്കാരിന്റെയും ഭീഷണികൾക്കും പ്രലോഭനങ്ങൾക്കും വഴങ്ങാതെനിന്ന കോൺഗ്രസ്, ജെഡിഎസ്, ബിഎസ്പി, സ്വതന്ത്ര അംഗങ്ങളെ അഭിനന്ദിക്കുന്നതായി ഗുലാം നബി ആസാദ്.
4.29: ജനാധിപത്യവിജയം, പ്രാദേശിക സഖ്യവിജയം: മമത ബാനർജിയുടെ ട്വീറ്റ്.
4.35: പാവം യെദിയൂരപ്പ. പാവകളിക്കാർ പരാജയപ്പെടുന്പോൾ പാവ വീണുടയുന്നു: ചിദംബരത്തിന്റെ ട്വീറ്റ്.
4.36: ഓപ്പറേഷൻ താമര പൊളിഞ്ഞു: കോൺഗ്രസ് വക്താവ് രൺദീപ് സിംഗ് സുർജേവാല.
4.53: രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളെയും അട്ടിമറിക്കാനാവില്ലെന്ന പാഠം ബിജെപിയും ആർഎസ്എസും പഠിച്ചുകാണുമെന്നു ഞാൻ കരുതുന്നു: രാഹുൽ ഗാന്ധി. പ്രതിപക്ഷം ഒന്നിച്ചുനിന്നു ബിജെപിയെ തുരത്തിയതിൽ അഭിമാനിക്കുന്നെന്നും രാഹുൽ.
യെദിയൂരപ്പയുടെ 55 മണിക്കൂർ വാഴ്ചയുടെ അവസാന പകൽ
02:15 AM May 20, 2018 | Deepika.com