ന്യൂഡൽഹി: പാക്കി സ്ഥാൻ ചാരസംഘടനയായ ഐഎസ്ഐക്കുവേണ്ടി ചാരപ്രവർത്തനം നടത്തിയ കുറ്റത്തിന് ഇസ്ലാമാബാദിലെ ഇന്ത്യൻ ഹൈക്കമ്മീഷണിൽ നയതന്ത്ര ഉദ്യോഗസ്ഥയായിരുന്ന മാധുരി ഗുപ്തയ്ക്ക് ഡൽഹി അഡീഷണൽ സെഷൻസ് കോടതി മൂന്നുവർഷം തടവു ശിക്ഷിച്ചു. ഇന്ത്യയുടെ ആഭ്യന്തരസുരക്ഷ സംബന്ധിച്ച സുപ്രധാന വിവരങ്ങൾ ഐഎസ്ഐക്കു കൈമാറിയെന്നാണു മാധുരിക്കെതിരേയുള്ള കുറ്റം.
ഹൈക്കമ്മീഷനിൽ പ്രസ് ആൻഡ് ഇൻഫർമേഷൻ വിഭാഗത്തിൽ സെക്കൻഡ് സെക്രട്ടറിയായിരുന്നു മാധുരി. ഇ-മെയിൽ വഴിയാണ് ഐഎസ്ഐക്കു വിവരം ചോർത്തിക്കൊടുത്തത്.
ഐഎസ്ഐ ഉദ്യോഗസ്ഥരായ മുബാഷർ റാസ റാണ, ജംഷഡ് എന്നിവരുമായി മാധുരി സന്പർക്കത്തിലേർപ്പെട്ടതിന്റെ തെളിവുകൾ പോലീസിനു ലഭിച്ചിരുന്നു.
2010 ഏപ്രിൽ 22ന് ഡൽഹി പോലീസ് മാധുരിയെ അറസ്റ്റ് ചെയ്തത്.
പാക്കിസ്ഥാനുവേണ്ടി ചാരപ്രവർത്തനം: മുൻ നയതന്ത്രജ്ഞയ്ക്കു തടവുശിക്ഷ
12:12 AM May 20, 2018 | Deepika.com