ന്യൂഡൽഹി: ലാവ്ലിൻ കേസ് പരിഗണിക്കുന്നത് സുപ്രീംകോടതി വീണ്ടും മാറ്റി വച്ചു. അടിയന്തരമായി കേസ് പരിഗണിക്കേണ്ട എന്തു സാഹചര്യമാണുള്ളതെന്നാണ് കോടതി ഇന്നലെയും ചോദിച്ചത്.
മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പെടെ മൂന്ന് പ്രതികളെ കുറ്റവിമുക്തരാക്കിയ കേരള ഹൈക്കോടതി വിധിക്കെതിരെ സിബിഐ സമർപ്പിച്ച അപ്പീലാണ് കോടതി പരിഗണിക്കുന്നത്. വിചാരണ നേരിടണമെന്ന് ഹൈക്കോടതി ഉത്തരവിട്ട മുൻ കഐസ്ഇബി ഉദ്യോഗസ്ഥരായ എ.ഫ്രാൻസിസും കെ.മോഹനചന്ദ്രനും നൽകിയ ഹർജിയും സുപ്രീംകോടതിയിലുണ്ട്.
കേസിൽ കക്ഷി ചേരാനായി ക്രൈം നന്ദകുമാർ സുപ്രീംകോടതിയെ സമീപിച്ചു. ഇക്കാര്യം പിന്നീട് പരിഗണിക്കാമെന്ന് ജസ്റ്റീസ് എൻ.വി. രമണ അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി.
ലാവ്ലിൻ കേസ് സുപ്രീംകോടതി വീണ്ടും മാറ്റിവച്ചു
01:00 AM May 17, 2018 | Deepika.com