പാറ്റ്ന: മോഷണക്കുറ്റം ആരോപിച്ച് ബിഹാറിൽ രണ്ടുപേരെ ജനക്കൂട്ടം തല്ലിക്കൊന്നു. നളന്ദ, ജമുയി ജില്ലകളിലാണു സംഭവം. ധർഭംഗ ജില്ലയിലെ രാധി വില്ലേജ് നിവാസി സികിന്ദർ സാഹ് ആണു കൊല്ലപ്പെട്ടത്. സികിന്ദറിന്റെ മൃതദേഹം പ്രദേശവാസികൾ വഴിയിലുപേക്ഷിച്ചു കടന്നുകളഞ്ഞു. പോലീസ് എത്തി പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയാക്കി മൃതദേഹം ബന്ധുക്കൾക്കു വിട്ടുകൊടുത്തു.
ജമുയി ജില്ലയിൽ ലഖ്പുർ വില്ലേജ് നിവാസിയായ യോഗേന്ദ്ര സിംഗ് എന്നയാളാണു കൊല്ലപ്പെട്ടത്. ജമുയിയിൽ ഒരു വിവാഹആഘോഷത്തിൽ പങ്കെടുത്തു വെളുപ്പിനു ഗ്രാമത്തിലൂടെ നടന്നുവരികയായിരുന്ന ഇയാളെ പ്രദേശവാസികൾ മോഷ്ടാവെന്ന് ആരോപിച്ച് മർദിക്കുകയായിരുന്നു. ആശുപത്രിയിലെത്തിച്ചപ്പോൾ അയൽവാസിയായ യുവാവാണു യേഗേന്ദ്രയെ തിരിച്ചറിഞ്ഞത്. ലഖിംപുർ വില്ലേജിലെ നാലുപേർക്കെതിരേ മനഃപൂർവമല്ലാത്ത നരഹത്യക്കു പോലീസ് കേസെടുത്തു. മൃതദേഹം പോസ്റ്റ്മോർട്ടം നടത്തി ബന്ധുക്കൾക്കു വിട്ടുകൊടുത്തു.
മോഷണക്കുറ്റം ആരോപിച്ച് രണ്ടുപേരെ ജനക്കൂട്ടം തല്ലിക്കൊന്നു
12:56 AM Apr 27, 2018 | Deepika.com