ന്യൂഡൽഹി: കാൽനൂറ്റാണ്ടുമുന്പ് നടന്ന മാനഭംഗക്കേസിലെ പ്രതിയെ മരണശേഷം കോടതി കുറ്റവിമുക്തനാക്കി. സഹോദരഭാര്യയെ മാനഭംഗപ്പെടുത്തിയശേഷം തീകൊളുത്തി കൊന്നുവെന്ന കുറ്റത്തിന് ജീവപര്യന്തം ശിക്ഷിക്കപ്പെട്ടയാൾ നിരപരാധിയാണെന്നു തെളിയുകയായിരുന്നു. ശിക്ഷിക്കപ്പെട്ടയാളുടെ മകൻ നടത്തിയ നിയമപോരാട്ടമാണ് ഫലംകണ്ടത്. കൊല്ലപ്പെട്ട സ്ത്രീ നൂറുശതമാനത്തോളം പൊള്ളലേറ്റ് ആശുപത്രിയിൽ കഴിയുന്ന സമയത്തുനൽകിയ മരണമൊഴിയുടെ അടിസ്ഥാനത്തിലാണു പ്രതിയെ വിചാരണക്കോടതി ശിക്ഷിച്ചതെന്നായിരുന്നു മകന്റെ വാദം.
1993 ഏപ്രിലിലാണു കേസിനാസ്പദമായ സംഭവം. എണ്ണ-പ്രകൃതിവാതക മന്ത്രാലയത്തിലെ ജീവനക്കാരനായിരുന്നു പ്രതിസ്ഥാനത്ത്. കേസിൽ ശിക്ഷിക്കപ്പെട്ടതിനെത്തുടർന്ന് ഇയാളെ സർവീസിൽ നിന്ന് പിരിച്ചുവിട്ടു. 2016 ഏപ്രിലിൽ മരണമടയുകയും ചെയ്തു. ഇതിനുശേഷമാണ് മകൻ അനുകൂലവിധിക്കായി കോടതിയെ സമീപിച്ചത്.
കുറ്റവിമുക്തനാക്കിയതോടെ തടഞ്ഞുവച്ച ഇയാളുടെ ആനുകൂല്യങ്ങൾക്കായി അവകാശികൾക്ക് കന്പനിയെ സമീപിക്കാമെന്നും ജസ്റ്റീസ് എസ്. മുരളീധറും ജസ്റ്റീസ് ഐ.എസ്. മേത്തയും അടങ്ങുന്ന ബഞ്ച് വ്യക്തമാക്കി.
മരണാനന്തരം മാനഭംഗക്കേസിൽ കുറ്റവിമുക്തൻ
01:00 AM Apr 24, 2018 | Deepika.com