കലിംപോംഗ്: പശ്ചിമബംഗാളിൽ കാട്ടുകൂൺ കഴിച്ച നാലു പേർ മരിച്ചു. മലയോര മേഖലയായ കലിംപോംഗ് ജില്ലയിലെ സാംഷിംഗ് ഗ്രാമത്തിലെ രണ്ടു കുടുംബത്തിലെ അംഗങ്ങളാണു മരിച്ചത്.
വനത്തിൽനിന്നു ശേഖരിച്ച കാട്ടുകൂൺ പാചകം ചെയ്തു കഴിച്ച രണ്ടു കുടുംബത്തിലെ ഏഴു പേരെ ഛർദിയെത്തുടർന്ന് വ്യാഴാഴ്ച ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.
ഇവരിൽ ശ്യാംകുമാർ റായി വ്യാഴാഴ്ച രാത്രിയും ഭാര്യ ആശാമായാ റായി വെള്ളിയാഴ്ചയും മരണത്തിനു കീഴടങ്ങി. ഇവരുടെ രണ്ടു മക്കൾ ഗുരുതരാവസ്ഥയിലാണ്. ശ്യാംകുമാറിന്റെ അയൽവാസിയായി നബിൻ ഭുദെലും ഭാര്യ തില ഭുജെലും നോർത്ത് ബംഗാൾ മെഡിക്കൾ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കേ ഇന്നലെ രാവിലെ രാവിലെ മരിച്ചു. ഇവരുടെ മകനും ഗുരുതരാവസ്ഥയിലാണ്.
കാട്ടുകൂൺ കഴിച്ച നാലുപേർ മരിച്ചു
01:10 AM Apr 23, 2018 | Deepika.com