ന്യൂഡൽഹി: രാജ്യത്ത് കുട്ടികൾക്കെതിരേയുള്ള ലൈംഗിക പീഡനക്കേസുകൾ കൂടിവരുന്നതായി കേന്ദ്രസർക്കാരിന്റെ കണക്കുകൾ. 2016ൽ മാത്രം കുട്ടികളെ മാനഭംഗപ്പെടുത്തിയ 18,862 കേസുകളാണ് രജിസ്റ്റർ ചെയ്തത്. ദിവസവും അന്പതിലേറെ കുട്ടികൾ ലൈംഗിക അതിക്രമത്തിന് ഇരയാകുന്ന സ്ഥിതി ’ദേശീയ അടിയന്തരാവസ്ഥ’ ആയി മാറിയെന്ന് നോബേൽ സമ്മാന ജേതാവ് കൈലാഷ് സത്യാർഥി പറഞ്ഞു.
ഇന്ത്യയിൽ കുട്ടികൾക്കും മുതിർന്നവർക്കും എതിരേയുള്ള മാനഭംഗക്കേസുകൾ ഓരോ വർഷവും ഞെട്ടിക്കുന്ന രീതിയിലാണു കൂടുന്നത്. മാനഭംഗക്കേസുകളിൽ പകുതിയിലേറെ കുട്ടികളാണ് ഇരകൾ. 2012ൽ 25,000 മാനഭംഗക്കേസുകൾ ഉണ്ടായിരുന്നത് 2016ൽ 40,000 കേസുകളായാണ് കൂടിയതെന്നു ദേശീയ ക്രൈം റിക്കാർഡ്സ് ബ്യൂറോയുടെ കണക്ക് പറയുന്നു.
കുട്ടികൾക്കെതിരേയുള്ള അതിക്രമം പെരുകുന്നതായി കണക്കുകൾ
11:51 PM Apr 21, 2018 | Deepika.com