പാറ്റ്ന: ബിഹാർ മുഖ്യമന്ത്രി നിതീഷ്കുമാർ, ഉപമുഖ്യമന്ത്രി സുശീൽകുമാർ മോദി, മുൻ മുഖ്യമന്ത്രി റാബ്രിദേവി എന്നിവർ ഉൾപ്പെടെ 11 പേർ എതിരില്ലാതെ ബിഹാർ നിയമസഭാ കൗൺസിലിലേക്കു തെരഞ്ഞെടുക്കപ്പെട്ടു. ഇവരിൽ മൂന്നു പേർ വീതം ജെഡി-യു, ആർജെഡി, ബിജെപി കക്ഷികളിൽനിന്നുള്ളവരാണ്. ഒരു കോൺഗ്രസ് അംഗവും ഒരു എച്ച്എഎം അംഗവും തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.
മുൻ മുഖ്യമന്ത്രി ജീതൻ റാം മാൻജിയുടെ മകൻ സന്തോഷ് മാൻജിയാണ് എച്ച്എഎം പ്രതിനിധി.
നിതീഷ്കുമാറും റാബ്രിദേവിയും നിയമസഭാ കൗൺസിലിലേക്ക്
12:58 AM Apr 18, 2018 | Deepika.com