ചെന്നൈ: സുഗവാനേശ്വർ ക്ഷേത്രത്തിലെ രോഗഗ്രസ്ഥയായ ആന രാജേശ്വരിക്കു മദ്രാസ് ഹൈക്കോടതി ദയാവധം അനുവദിച്ചു. ഇടതു കാലിനേറ്റ മുറിവ് ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്യാനാകില്ലെന്ന മൃഗസ്നേഹി എസ്. മുരളീധരൻ സമർപ്പിച്ച മെഡിക്കൽ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു വിധി.
കേസ് പരിഗണിച്ച ചീഫ് ജസ്റ്റീസ് ഇന്ദിര ബാനർജി, ജസ്റ്റീസ് അബ്ദുൾ ഖുദഹോസ് എന്നിവരടങ്ങിയ ഫസ്റ്റ് ബെഞ്ച് രണ്ടുദിവസത്തിനുള്ളിൽ ആനയുടെ ആരോഗ്യസ്ഥിതി സംബന്ധിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ നിർദേശിച്ചിരുന്നു.ഇതേതുടർന്നാണ് കോടതി ആനയ്ക്കു ദയാവധം അനുവദിച്ച് ഉത്തരവിടുകയായിരുന്നു.
രോഗബാധിതയായ ആനയ്ക്കു ദയാവധം അനുവദിച്ചു
01:29 AM Apr 17, 2018 | Deepika.com