ഉന്നാവോ: ഉത്തർപ്രദേശിൽ മാനഭംഗത്തിനിരയായ പെൺകുട്ടിയെ ബിജെപി എംഎൽഎ കുൽദീപ് സിംഗ് സെൻഗറിന്റെ അടുക്കലേക്കു കൊണ്ടുപോയ ശശി സിംഗ് എന്ന യുവതിയെ സിബിഐ ഇന്നലെ അറസ്റ്റ് ചെയ്തു. തന്റെ മകൾ മാനഭംഗത്തിനിരയാകുന്പോൾ എംഎൽഎയുടെ വസതിക്കു പുറത്ത് യുവതി നില്പുണ്ടായിരുന്നുവെന്ന് പെൺകുട്ടിയുടെ അമ്മ പോലീസിൽ പരാതി നല്കിയിരുന്നു. പെൺകുട്ടിയെ വൈദ്യപരിശോധനയ്ക്കായി ലക്നോയിലെത്തിച്ചു.
എംഎൽഎ സെൻഗറിനെ ഏഴു ദിവസം സിബിഐ കസ്റ്റഡി യിലേക്കു റിമാൻഡ് ചെയ്തി ട്ടുണ്ട്.സെൻഗാറിനെ വെള്ളിയാഴ്ച 16 മണിക്കൂർ സിബിഐ സംഘം ചോദ്യംചെയ്തിരുന്നു.
ഉന്നാവോ: പെൺകുട്ടിയെ കൂട്ടിക്കൊണ്ടുപോയ യുവതി പിടിയിൽ
03:21 AM Apr 15, 2018 | Deepika.com