കേരളത്തിൽ മാവോയിസ്റ്റുകൾ വികസനത്തിനു തുരങ്കം വയ്ക്കാൻ ശ്രമിക്കുന്നു: കേന്ദ്രം

02:07 AM Mar 23, 2018 | Deepika.com
ന്യൂഡൽഹി: കേരളത്തിലെ വികസന പ്രവർത്തനങ്ങൾക്ക് തുരങ്കം വയ്ക്കാനും സ്വാധീനം കൂട്ടാനും മാവോയിസ്റ്റുകൾ ശ്രമിക്കുകയാണെന്ന് കേന്ദ്രസർക്കാർ. സംസ്ഥാനത്തു മാവോയിസ്റ്റ് തീവ്രവാദ ഭീഷണി കൂടുന്നില്ലെന്നു മുഖ്യമന്ത്രി പിണറായി വിജയൻ കഴിഞ്ഞയാഴ്ച പറഞ്ഞതിനു തൊട്ടുപിന്നാലെയാണ് പാർലമെന്‍ററി സമിതിയിൽ കേന്ദ്ര ആഭ്യന്തര മന്ത്രാലയം കടകവിരുദ്ധമായ റിപ്പോർട്ട് നൽകിയത്. ഐഎസ് അടക്കമുള്ള ഭീകരസംഘടനകൾ സാമൂഹ്യ മാധ്യമങ്ങളിലൂടെ യുവാക്കളെ സ്വാധീനിക്കാൻ ഇപ്പോഴും ശ്രമം തുടരുന്നുണ്ടെന്നും കേന്ദ്രം വ്യക്തമാക്കി.


കീഴാറ്റൂരിലെ ദേശീയപാത വിരുദ്ധ സമരത്തിനു പിന്നിൽ മാവോയിസ്റ്റുകൾ ഉണ്ടെന്ന സംശയം സംസ്ഥാന സർക്കാരും സിപിഎമ്മും ഉന്നയിക്കുന്നതിനിടെയാണ് കേന്ദ്രറിപ്പോർട്ട്.

റോഡ്, പാലം എന്നിവയുടെ നിർമാണം അടക്കമുള്ള വികസന പ്രവർത്തനങ്ങളെ തടയാൻ മാവോയിസ്റ്റുകൾ പലവഴികളും തേടുന്നതായി ആഭ്യന്തര സുരക്ഷയ്ക്കായുള്ള പാർലമെന്‍റിന്‍റെ എസ്റ്റിമേറ്റ്സ് കമ്മിറ്റിക്കു സമർപ്പിച്ച റിപ്പോർട്ടിൽ ആഭ്യന്തര മന്ത്രാലയം ചൂണ്ടിക്കാട്ടി.

കേരളം, തമിഴ്നാട്, കർണാടക സംസ്ഥാനങ്ങളുടെ അതിർത്തിമേഖലകൾ കേന്ദ്രീകരിച്ചാണ് മാവോയിസ്റ്റുകൾ പ്രവർത്തിക്കുന്നത്. മലപ്പുറം, കോഴിക്കോട്, വയനാട്, പാലക്കാട്, കണ്ണൂർ ജില്ലകളിൽ മാവോയിസ്റ്റ് സാന്നിധ്യം ഉണ്ടെന്ന് നേരത്തെ മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു. ആദിവാസികൾക്കിടയിൽ സ്വാധീനം കൂട്ടാനായി മാവോയിസ്റ്റുകൾ ഉൾപ്പെടെയുള്ള തീവ്ര ഇടതു ഗ്രൂപ്പുകൾ കാലങ്ങളായി ശ്രമിച്ചുവരികയാണ്.

ഇടതു തീവ്രവാദത്തെ നേരിടാൻ മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ സംയുക്ത കമാൻഡ് രൂപീകരിച്ചിട്ടുണ്ട്. മാവോയിസ്റ്റ് തീവ്രവാദം തടയുന്നതിന്‍റെ ഭാഗമായുള്ള സുരക്ഷാ ചെലവുകൾക്കുള്ള പദ്ധതികളിൽ കേരളത്തിലെ വടക്കൻ ജില്ലകളെ കൂടി ഉൾപ്പെടുത്താൻ കേന്ദ്രത്തോട് കേരളം ആവശ്യപ്പെട്ടിട്ടുമുണ്ട്.