94 ലക്ഷം കോടിയുടെ ധനാഭ്യർഥനകൾ ചർച്ച കൂടാതെ പാസാക്കാൻ നീക്കം

12:45 AM Mar 14, 2018 | Deepika.com
ന്യൂഡൽഹി: തുടർച്ചയായ ഏഴാം ദിവസവും പാർലമെന്‍റ് നടപടികൾ പൂർണമായി സ്തംഭിച്ചതിനിടെ, മൊത്തം 94.61 ലക്ഷം കോടി രൂപയുടെ ധനാഭ്യർഥനകളും ധനകാര്യബില്ലും ചർച്ച കൂടാതെ പാസാക്കാൻ കേന്ദ്രസർക്കാർ നീക്കം.

വിദേശസഹായചട്ട ലംഘനത്തിനുള്ള (ഫോറിൻ കോണ്‍ട്രിബ്യൂഷണ്‍- റെഗുലേഷൻ) നിയമവും രാഷ്‌ട്രപതി, എംപിമാർ തുടങ്ങിയവരുടെ ശന്പളവും അടക്കമുള്ള 20 നിയമ ഭേദഗതികളും ഇതോടൊപ്പം ചർച്ചയില്ലാതെ ഇന്നു പാസാക്കാനാണു സർക്കാർ ശ്രമം.

സഹസ്രകോടികളുടെ ചെലവുകളും നിയമഭേദഗതികളും ചർച്ച കൂടാതെ പാസാക്കുന്നതിനെതിരേ കോണ്‍ഗ്രസ് നേതാക്കളായ മല്ലികാർജുൻ ഖാർഗെ, ജ്യോതിരാദിത്യ സിന്ധ്യ, കെ.സി. വേണുഗോപാൽ, സിപി.എമ്മിലെ മുഹമ്മദ് സലിം, ആർഎസ്പിയിലെ എൻ.കെ. പ്രേമചന്ദ്രൻ, കേരള കോണ്‍ഗ്രസ്-എമ്മിലെ ജോസ് കെ. മാണി, മുസ്‌ലിം ലീഗിലെ ഇ.ടി. മുഹമ്മദ് ബഷീർ തുടങ്ങിയവരുടെ നേതൃത്വത്തിൽ പ്രതിപക്ഷം ഇന്നലെ സ്പീക്കർ സുമിത്ര മഹാജന് നേരിട്ടു പരാതി നൽകി. ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലി അവതരിപ്പിച്ച 2018-19 സാന്പത്തികവർഷത്തേക്കുള്ള ധനബില്ലിന്‍റെ നിയമ നിർമാണാധികാരം സംബന്ധിച്ച് ലോക്സഭയിൽ പ്രേമചന്ദ്രൻ പ്രത്യേക ആക്ഷേപത്തിനും നോട്ടീസ് നൽകി.

ലോക്സഭയുടെ കാര്യോപദേശക സമിതിയിൽ പോലും ചർച്ച ചെയ്യാതെ ധനാഭ്യർഥനകൾ പാസാക്കാനായി ഇന്നലെത്തെ കാര്യപരിപാടിയിൽ ഉൾപ്പെടുത്തിയതിനെ പ്രതിപക്ഷ നേതാക്കൾ ചോദ്യംചെയ്തു.

ധനാഭ്യർഥനകൾ ഗില്ലറ്റിൻ ചെയ്ത് പാസാക്കാൻ സമയം നിശ്ചയിച്ചിരുന്നില്ല. പാർട്ടി നേതാക്കൾ തീരുമാനിക്കുകയോ, അവരെ അറിയിക്കുകയോ ചെയ്യാതെ ധനാഭ്യർഥനകൾ ചർച്ച കൂടാതെ പാസാക്കുന്നതായി കാര്യപടിപാടികളിൽ ഉൾപ്പെടുത്തുന്ന കീഴ്‌വഴക്കം ഇല്ല. സർക്കാരിന്‍റെ അഹന്തയും ഏകാധിപത്യ മനോഭാവവുമാണ് ഇതു കാണിക്കുന്നത്. പാർലമെന്‍ററി കീഴ്‌വഴക്കങ്ങൾ അട്ടിമറിക്കുകയും ജനാധിപത്യ സംവിധാനങ്ങളെ നോക്കുകുത്തിയാക്കുകയും ചെയ്യുന്ന സമീപനം അംഗീകരിക്കാനാകില്ലെന്ന് പ്രതിപക്ഷ നേതാക്കൾ പറഞ്ഞു.

ഭരണഘടനാ വ്യവസ്ഥകൾക്കും ലോക്സഭാ ചട്ടങ്ങൾക്കും വിരുദ്ധമായി ധനകാര്യ ബില്ലിന്‍റെ പരിധിയിൽ ഉൾപ്പെടാത്ത വിഷയങ്ങൾ ധനബില്ലിന്‍റെ വ്യവസ്ഥകളായി ചേർത്തതിനെതിരേ യാണ് ആക്ഷേപം ഉന്നയിച്ചതെന്ന് എൻ.കെ. പ്രേമചന്ദ്രൻ പറഞ്ഞു. ബില്ലിലെ 111 മുതൽ 131 വരെയും 133 മുതൽ 205 വരെയും 217 ഉം ഉൾപ്പെടെയുള്ള ഖണ്ഡങ്ങൾ ഭരണഘടനയുടെ 110(1), 117 അനുഛേദത്തിനും പാർലമെന്‍ററി ചട്ടങ്ങളുടെ 219 (1) നും വിരുദ്ധമാണെന്ന് നോട്ടീസിൽ ചൂണ്ടിക്കാട്ടി. 2018ലെ ധനകാര്യ ബില്ലിലെ വ്യവസ്ഥകൾ പലതും നിയമനിർമാണത്തിന്‍റെ അടിസ്ഥാന തത്വങ്ങൾക്ക് വിരുദ്ധമാണ്.

2010ലെ ഫോറിൻ കോണ്‍ട്രിബ്യൂഷൻ (റെഗുലേഷൻ) ആക്ട് പ്രാബല്യത്തിൽ വന്നതോടെ 1976 ലെ നിയമം റദ്ദ് ചെയ്യപ്പെട്ടുവെന്നും പ്രേമചന്ദ്രൻ ചൂണ്ടിക്കാട്ടി. റദ്ദ് ചെയ്യപ്പെട്ടതും നിലവിലില്ലാത്തതുമായ നിയമത്തിന്‍റെ പ്രാരംഭ തീയതി മുതൽ 2010ലെ നിയമത്തിന് പ്രാബല്യം നൽകാനും വിദേശസംഭാവന നിയമവിരുദ്ധമായി കൈപ്പറ്റിയവരെ സംരക്ഷിക്കുന്നതിനുമാണ് ധനകാര്യ ബില്ലിൽ ഭേദഗതി ഉൾപ്പെടുത്തിയതെന്ന് പ്രേമചന്ദ്രൻ പറഞ്ഞു.


ജനാധിപത്യത്തോടുള്ള വെല്ലുവിളി: കെ.സി. വേണുഗോപാൽ

ന്യൂഡൽഹി: പാർലമെന്‍ററി കീഴ്‌വഴക്കങ്ങളെ അട്ടിമറിക്കുകയും നോക്കുകുത്തിയാക്കുകയും ചെയ്യുന്ന കേന്ദ്രസർക്കാർ നടപടി ജനാധിപത്യ സംവിധാനത്തോടുള്ള വെല്ലുവിളിയാണെന്നു ലോക്സഭയിലെ കോണ്‍ഗ്രസ് ഡെപ്യൂട്ടി വിപ്പ് കെ.സി. വേണുഗോപാൽ എംപി. ലോക്സഭയുടെ കാര്യോപദേശക സമിതിയിൽ ചർച്ച ചെയ്യുകയോ തീരുമാനിക്കുകയോ ചെയ്യാതെ ധനകാര്യ ബിൽ ചർച്ച കൂടാതെ പാസാക്കാനുള്ള തീരുമാനം ജനാധിപത്യവിരുദ്ധവും പാർലമെന്‍റിനോടുള്ള അവഹേളനവുമാണെന്ന് അദ്ദേഹം ആരോപിച്ചു. ലോക്സഭയുടെ ബിസിനസ് അഡ്വൈസറി കമ്മിറ്റിയുടെ യോഗത്തിൽ പങ്കെടുത്തിരുന്നു. ധനബിൽ അവതരിപ്പിക്കാനുള്ള തീയതിയും ഗില്ലറ്റിനുമുള്ള സമയവും യോഗത്തിൽ നിശ്ചയിച്ചിരുന്നില്ല. 19-ാം തീയതി വരെ വിവിധ മന്ത്രാലയങ്ങളെക്കുറിച്ച് ചർച്ചകൾക്ക് സമയം അനുവദിച്ചിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ഇതെല്ലാം അവഗണിച്ച് ഇന്നലെ ധന ബിൽ ചർച്ച കൂടാതെ പാസാക്കാനുള്ള തീരുമാനം അംഗീകരിക്കാവുന്നതല്ല. ധന ബിൽ പാസാക്കാനായി സഹകരിക്കാനും പ്രതിപക്ഷം തയാറാണെന്നും വേണുഗോപാൽ വ്യക്തമാക്കി.

രാജ്യത്തെ പൊതുമേഖലാ ബാങ്കുകളെ മൊത്തം സംശയത്തിന്‍റെ മുൾമുനയിൽ നിർത്തിയ പഞ്ചാബ് നാഷണൽ ബാങ്ക് അഴിമതിയെക്കുറിച്ചു ചർച്ച ചെയ്യാനോ, അതു സംബന്ധിച്ച വിവരങ്ങൾ പൊതുജനങ്ങൾക്കു മുന്പാകെ സമർപ്പിക്കാനോ സർക്കാർ തയാറാകാത്തത് പ്രതിഷേധാർഹമാണ്. പ്രതിപക്ഷം നോട്ടീസ് നൽകിയ അടിയന്തര പ്രമേയം ചർച്ച ചെയ്യാൻ സർക്കാർ തയാറാകുന്നില്ല. ഇതിനിടയിലാണ് യാതൊരു ചർച്ചയും കൂടാതെ ധനകാര്യ ബില്ലും വിവിധ മന്ത്രാലയങ്ങളുടെ ഒരു മണിക്കൂറിനുള്ളിൽ പാസാക്കിയെടുക്കാൻ സർക്കാർ ശ്രമിക്കുന്നത്. സഭാ സ്തംഭനം അവസാനിപ്പിക്കാനായി ചർച്ച നടത്താൻ പ്രധാനമന്ത്രിയോ, പാർലമെന്‍ററികാര്യ മന്ത്രിയോ തയാറായിട്ടില്ലെന്നും വേണുഗോപാൽ കുറ്റപ്പെടുത്തി.

ജോർജ് കള്ളിവയലിൽ