മുഖ്യമന്ത്രി നിലപാട് മാറ്റണം: എ.കെ. ആന്‍റണി

01:17 AM Feb 27, 2018 | Deepika.com
ന്യൂഡൽഹി: യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകൻ ശുഹൈബ് കൊല്ലപ്പെട്ട സംഭവം സിബിഐ അന്വേഷണമാകാമെന്ന നിലപാടിൽ നിന്നു മുഖ്യമന്ത്രി പിണറായി വിജയൻ പിന്നോട്ടുപോയത് സിപിഎം നേതാക്കൾ പ്രതികളാകുമെന്ന ഭയത്താലെന്നു എ.കെ. ആന്‍റണി.

ശുഹൈബിലെ കൊലപ്പെടുത്തിയതിൽ സിപിഎമ്മിന് എന്തോ മറയ്ക്കാനുണ്ടെന്ന തങ്ങളുടെ ആരോപണം ശരിവയ്ക്കുന്നതാണിത്. മുഖ്യമന്ത്രി ഈ നിലപാട് തിരുത്തണമെന്നും ആന്‍റണി ആവശ്യപ്പെട്ടു. ശുഹൈബ് വധവുമായി ബന്ധപ്പെട്ട് തങ്ങൾക്ക് ഒന്നും മറച്ചുവയ്ക്കാനില്ലെന്നും ഏത് അന്വേഷണത്തിനും തയാറാണെന്നുമായിരുന്നു മന്ത്രി എ.കെ. ബാലൻ പറഞ്ഞിരുന്നത്.
എന്നാൽ, അതു തള്ളിക്കളഞ്ഞാണ് മുഖ്യമന്ത്രി പിണറായി വിജയൻ സിബിഐ അന്വേഷണം ആവശ്യമില്ലെന്നു നിയമസഭയിൽ പറഞ്ഞത്. കണ്ണൂരിൽ നിന്നുള്ള സിപിഎം നേതാക്കൾ പ്രതികളാകുമെന്ന ഭയത്താലാണ് സർക്കാർ മലക്കം മറിഞ്ഞത്.

കേസ് ശരിയായി അന്വേഷിച്ചാൽ ആസൂത്രണം ചെയ്തവരും കുടുങ്ങുമെന്നതിനാലാണ് ഇപ്പോൾ മലക്കം മറിയാൻ കാരണം.ശുഹൈബിനെ മാത്രമല്ല, അട്ടപ്പാടിയിൽ മധുവിനെ ആൾക്കൂട്ടം കൊലപ്പെടുത്തിയതും മണ്ണാർകാട് മുസ്‌ലിം ലീഗ് പ്രവർത്തകൻ കൊല്ലപ്പെട്ടതും സർക്കാരിന്‍റെ ക്രമസമാധാന പാലനത്തിന്‍റെ വീഴ്ച മൂലമാണ്-ആന്‍റണി പറഞ്ഞു.