ന്യൂഡൽഹി: അഴിമതിവിരുദ്ധത അവകാശപ്പെടുന്ന നരേന്ദ്ര മോദി സർക്കാരിനു തിരിച്ചടി. കഴിഞ്ഞ വർഷം അഴിമതി നിലവാരം സംബന്ധിച്ച ആഗോളപട്ടിക യി ൽ ഇന്ത്യ രണ്ടു സ്ഥാനം പിന്നിലായി.
79-ാം സ്ഥാനത്തുനിന്ന് 81-ലേക്കു തള്ളപ്പെട്ടു. ട്രാൻസ്പേരൻസി ഇന്റർനാഷണൽ തയാറാക്കുന്ന പട്ടികയിൽ ഒന്നാംസ്ഥാനം ന്യൂസിലൻഡിനാണ്. രണ്ടാമത് ഡെന്മാർക്ക്.
ഇന്ത്യയുടെ അയൽക്കാരിൽ ഭൂട്ടാന് 26-ാം റാങ്കുണ്ട്. ശ്രീലങ്ക 91, പാക്കിസ്ഥാൻ 117, നേപ്പാൾ 122, മ്യാൻമർ 130, ബംഗ്ലാദേശ് 143 എന്നിങ്ങനെയാണു നില. അമേരിക്ക 16-ഉം ചൈന 77-ഉം റഷ്യ 135 -ഉം റാങ്കിലാണ്.
അഴിമതി: ഇന്ത്യയുടെ റാങ്ക് താണു
12:55 AM Feb 24, 2018 | Deepika.com