ന്യൂഡൽഹി: ആസാമിൽ മുസ്ലിംകളുടെ പാർട്ടിയായ എഐയുഡിഎഫ്(ഓൾ ഇന്ത്യ യുണൈറ്റഡ് ഡെമോക്രാറ്റിക് ഫ്രണ്ട്) വളർച്ച എണ്‍പതുകളിൽ ബിജെപിയുടെ വളർച്ചയേക്കാൾ അതിവേഗത്തിലാണെന്നു കരസേനാ മേധാവി ജനറൽ ബിപിൻ റാവത്ത്.
ആസാമിലെ വിവിധ ജില്ലകളിൽ മുസ്ലിം ജനസംഖ്യ വർധിക്കുന്നതിനെക്കുറിച്ചായിരുന്നു റാവത്തിന്റെ പരാമർശം. ബുധ നാഴ്ച ഡൽഹിയിൽ നടന്ന സെമിനാറിലാണു റാവത്ത് വിവാദ പ്രസ്താവന നടത്തിയത്. ബംഗ്ലാദേശികളുടെ ആസാമിലേക്കുള്ള കടന്നുകയറ്റം ചൈനയുടെ പിന്തുണയോടെ പാക്കിസ്ഥാൻ നടത്തുന്ന നിഴൽയുദ്ധമാണെന്നു റാവത്ത് പറഞ്ഞു. കരസേനാ മേധാവിയുടെ പരാമർശത്തിനെതിരേ എഐയുഡിഎഫ് പ്രസിഡന്റ് ബദറുദ്ദീൻസ അജ്മൽ രംഗത്തുവന്നു.
പാർട്ടികളുടെ വളർച്ച നിരീക്ഷിക്കുകയല്ല രാജ്യത്തിന്റെ സൈന്യത്തെ നയിക്കുകയാണു റാവത്തിന്റെ ചുമതലയെന്നും അജ്മൽ പറഞ്ഞു.അതേസമയം, റാവത്തിന്റെ പരാമർശം രാഷ്ട്രീയമായോ മതപരമായോ ഉള്ളതല്ലെന്നു സൈനികവൃത്തങ്ങൾ വ്യക്തമാക്കി.
ആസാമിലെ മുസ്ലിം പാർട്ടിയുടെ വളർച്ച ബിജെപിയേക്കാൾ വേഗത്തിലെന്നു കരസേനാ മേധാവി
01:03 AM Feb 23, 2018 | Deepika.com