ന്യൂഡൽഹി: ഡൽഹിയിൽ റേഷൻ വിതരണത്തിന് ആധാർ നിർബന്ധമല്ലാതാക്കി. ചീഫ് സെക്രട്ടറിയെ എംഎഎൽമാർ മർദിച്ചെന്ന വിഷയത്തിൽ ഉദ്യോഗസ്ഥരും സർക്കാരും പോരടിച്ചു രണ്ടു തട്ടിൽ നിൽക്കുന്നതിനിടെയാണ് പുതിയ തീരുമാനം. ഡൽഹി ചീഫ് സെക്രട്ടറി അൻഷു പ്രകാശിനെ ആപ് എംഎൽഎമാർ മർദിച്ചെന്ന പരാതിയെത്തുടർന്ന് ഇന്നലെ സെക്രട്ടേറിയറ്റിൽ ഉദ്യോഗസ്ഥരുടെ പ്രതിഷേധത്തിനിടെ കാബിനറ്റ് യോഗം ചേരാൻ സാധിച്ചിരുന്നില്ല. പിന്നീട് പത്രസമ്മേളനം വിളിച്ചാണ് ഉപമുഖ്യമന്ത്രി റേഷൻ വിതരണത്തിന് ആധാർ നിർബന്ധമാക്കിയ വ്യവസ്ഥ നീക്കം ചെയ്ത് കാബിനറ്റ് തീരുമാനം ആയി അറിയിച്ചത്.
റേഷൻ വിതരണത്തിന് ആധാർ നിർബന്ധമാക്കിയ നടപടി ഡൽഹി സർക്കാർ നിർത്തലാക്കുന്നു എന്നാണു മനീഷ് സിസോദിയ പറഞ്ഞത്. ഡൽഹിയിൽ റേഷൻ വിതരണത്തിന് ആധാർ നിർബന്ധമാക്കിയതിനെതിരേ സാധാരണ ജനങ്ങളുടെ ഭാഗത്തുനിന്ന് ധാരാളം പരാതികൾ ഉയർന്നിരുന്നു.
ഡൽഹിയിൽ റേഷൻ മേടിക്കാൻ ഇനി ആധാർ വേണ്ട
12:58 AM Feb 21, 2018 | Deepika.com